എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊച്ചി: കണ്ണൂര്‍, കരുണ ബില്ല് നിയമസഭ പാസാക്കിയ വിഷയത്തില്‍ എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നുവെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കുമ്മനം രാജശേഖരന്‍ എന്നിവരെല്ലാം നിയമത്തിന്റെ സാങ്കേതികത്വത്തെ കുറിച്ചാണ് സംസാരിച്ചത്. ഇതിനെതിരേ പറയുന്നവര്‍ സങ്കുചിത താല്‍പര്യക്കാരാണ്. സുപ്രിംകോടതി വിധി നിര്‍ഭാഗ്യകരമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, തൃശൂര്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ ക്രമക്കേട് നടന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെതായും മന്ത്രി അറിയിച്ചു. ജില്ലാ സഹകരണ ബാങ്കുകളില്‍ തിരുവനന്തപുരം മാത്രമാണ് നഷ്ടത്തിലായത്. വ്യക്തികള്‍ക്കും തട്ടിക്കൂട്ട് സംഘടനകള്‍ക്കും ക്രമരഹിതമായി വായ്പകള്‍ അനുവദിച്ചതാണ് നഷ്ടത്തിനു കാരണമായത്. സംഭവത്തില്‍ ബാങ്ക് അനുവദിച്ച ഓരോ വായ്പയും പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it