എന്എസ്യുഐ ദേശീയ നിര്‍വാഹക സമിതി കൊച്ചിയില്‍; രാഹുല്‍ ഗാന്ധി പങ്കെടുക്കും
BY Sumeera SMR9 Feb 2016 4:21 AM GMT
Sumeera SMR9 Feb 2016 4:21 AM GMT
കൊച്ചി: നാഷനല്‍ സ്റ്റുഡന്റ്സ് യൂനിയന്‍ ഓഫ് ഇന്ത്യ (എന്എസ്യുഐ) ദേശീയ നിര്‍വാഹക സമിതിയോഗം നാളെയും മറ്റന്നാളും അങ്കമാലി ആഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടക്കും. നാളെ രാവിലെ 10 മണിക്ക് യോഗം ആരംഭിക്കും. വൈകീട്ട് 4.30ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്ന് എന്എസ്യുഐ അഖിലേന്ത്യാ അധ്യക്ഷന്‍ റോജി എം ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും ചര്‍ച്ച ചെയ്യുന്ന യോഗത്തി ല്‍ സംസ്ഥാന അധ്യക്ഷന്മാര്, ദേശീയ ഭാരവാഹികള്‍, കെഎസ്യു സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും റോജി അറിയിച്ചു.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പ്രതിനിധികള്‍, ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയ്ക്കൊപ്പം പുറത്താക്കപ്പെട്ട വിദ്യാര്‍ഥികള്‍, മദ്രാസ് ഐഐടി അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരും യോഗത്തിനെത്തും.
വിദ്യാര്‍ഥി സമരങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. മുകുള്‍ വാസ്നിക് ഉള്‍പ്പെടെയുള്ള എഐസി സി നേതാക്കളും കെപിസിസി പ്രസിഡന്റ് വി എം സുധീരന്, മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. കേരളത്തില്‍ പാര്‍ലമെന്ററി രംഗത്ത് യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി റോജി പറഞ്ഞു.
പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണം. അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിനു തടസ്സമാണ്. പക്ഷേ, സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ മനസിലാക്കാനുള്ള രാഷ്ട്രീയബോധം യുവ തലമുറയ്ക്കുണ്ടെന്നും റോജി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, സംസ്ഥാന ജനറല്‍ സെക്രട്ടറി സബീര്‍ മുട്ടം സംബന്ധിച്ചു.
വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും ചര്‍ച്ച ചെയ്യുന്ന യോഗത്തി ല്‍ സംസ്ഥാന അധ്യക്ഷന്മാര്, ദേശീയ ഭാരവാഹികള്‍, കെഎസ്യു സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും റോജി അറിയിച്ചു.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പ്രതിനിധികള്‍, ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുലയ്ക്കൊപ്പം പുറത്താക്കപ്പെട്ട വിദ്യാര്‍ഥികള്‍, മദ്രാസ് ഐഐടി അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരും യോഗത്തിനെത്തും.
വിദ്യാര്‍ഥി സമരങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. മുകുള്‍ വാസ്നിക് ഉള്‍പ്പെടെയുള്ള എഐസി സി നേതാക്കളും കെപിസിസി പ്രസിഡന്റ് വി എം സുധീരന്, മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. കേരളത്തില്‍ പാര്‍ലമെന്ററി രംഗത്ത് യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി റോജി പറഞ്ഞു.
പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണം. അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ യുവാക്കള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതിനു തടസ്സമാണ്. പക്ഷേ, സംസ്ഥാന സര്‍ക്കാരിനെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ മനസിലാക്കാനുള്ള രാഷ്ട്രീയബോധം യുവ തലമുറയ്ക്കുണ്ടെന്നും റോജി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെഎസ്യു ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, സംസ്ഥാന ജനറല്‍ സെക്രട്ടറി സബീര്‍ മുട്ടം സംബന്ധിച്ചു.
Next Story
RELATED STORIES
വനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTസംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMT