എന്റെ മോന് മരിച്ചിട്ടില്ല. നിങ്ങള്‍ക്കൊപ്പമുണ്ട്: ജിഷ്ണു പ്രണോയുടെ അമ്മ എസ്എഫ്ഐ സംസ്ഥാന സമ്മേളത്തിന് അയച്ച സന്ദേശം
BY sruthi srt25 Jun 2018 7:27 AM GMT
X
sruthi srt25 Jun 2018 7:27 AM GMT
കോഴിക്കോട്: എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ജിഷ്ണു പ്രണോയുടെ അമ്മയുടെ കത്ത്.കത്തിന്റെ പൂര്‍ണ രൂപം ചുവടെ
എന്റെ ഏറ്റവും പ്രിയപ്പെട്ട എസ്.എഫ്.ഐ കുട്ടികളേ.,
ഞാന്‍ നിങ്ങളുടെ ജിഷ്ണു പ്രണോയുടെ അമ്മ. ഇപ്പോള്‍ നിങ്ങളുടെയെല്ലാം അമ്മ. എസ്എഫ്ഐ സംസ്ഥാന സമ്മേളനം കൊല്ലത്ത് വച്ച് നടക്കുന്നതായി അറിഞ്ഞതുമുതല്‍ ഇങ്ങനൊരു കുറിപ്പെഴുതണമെന്ന് തോന്നി. ഇത് അവന് സന്തോഷമാവും എന്നെനിക്ക് ഉറപ്പുണ്ട്. അവന് അത്രയേറെ ഇഷ്ടമാണ് നമ്മുടെ തൂവെള്ളക്കൊടിയും അതിന്റെ നടുവിലുള്ള രക്തനക്ഷത്രത്തെയും. അവന്റെ പഠനമുറിയില്‍ പോരാട്ടത്തിന്റെ വാക്കുകളും ചെഗുവേരയുടെ ചിത്രങ്ങളുമാണ് നിറയെ ഉള്ളത്. എസ്എഫ്ഐ സമ്മേളന പ്രതിനിധിയായതിന്റെ ടാഗ് ഇന്നും അവന്റെ മുറിയില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
സര്‍ഗാത്മകത പൂത്തുലയേണ്ട കലാലയങ്ങള്‍ കൊലായാലയങ്ങളായി മാറുമ്പോള്‍ അവന് കൊളുത്തിവിട്ട തീപ്പന്തം നിങ്ങളേറ്റെടുത്തു. കേരളം കണ്ട വലിയ പോരാട്ടത്തിന് എസ്എഫ്ഐ നേതൃത്വം നല്കി. സ്വാശ്രയ കച്ചവടക്കാര്‍ വിറച്ചു. ഈ ലോകത്ത് ഒരമ്മക്കും സ്വന്തം മക്കള്‍ ചെയ്ത കര്‍മ്മങ്ങള്‍ക്ക് നന്ദി പറയേണ്ടിവന്നിട്ടില്ല. പക്ഷേ ഒരുപാട് ജിഷ്ണു പ്രണോയ്മാര്ക്ക് എല്ലാമെല്ലാമായിത്തീര്ന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട മക്കളായ വിജിനും, ജെയ്ക്കിനും, എന്റെ മകന്റെ നീതിക്ക് വേണ്ടി പോരാടിയ ഓരോ എസ്.എഫ്.ഐക്കാര്‍ക്കും മനസ് നിറഞ്ഞ് നന്ദി പറയുന്നു.
അതെ, എന്റെ മോന് മരിച്ചിട്ടില്ല. അവന് നിങ്ങളിലൊരാളായി നിങ്ങള്‍ക്കൊപ്പമുണ്ട്. പൊരുതി മുന്നേറുന്ന ഓരോരുത്തരിലും ഞാന്‍ എന്റെ മകനെ കാണുന്നു. വിലങ്ങുകളില്ലാതെ വാ തുറക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു കലാലയം, അതായിരുന്നു നമ്മുടെ ജിഷ്ണുവിന്റെ സ്വപ്നം. അത് പൂവണിയാന്‍ നിങ്ങള്‍ കൂടുതല്‍ കരുത്തരാവണം. അതിന് ഈ സമ്മേളനം നമ്മള്‍ക്ക് ഊര്‍ജം പകരും. ഒരിക്കല്‍ കൂടി വിഷ്ണുവിന്റെ സഖാക്കള്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍ നേരുന്നു. പഴയ എസ്.എഫ്.ഐക്കാരി എന്ന അഭിമാനത്തോടെ..
നിങ്ങളുടെ എല്ലാം അമ്മ,
എന്റെ ഏറ്റവും പ്രിയപ്പെട്ട എസ്.എഫ്.ഐ കുട്ടികളേ.,
ഞാന്‍ നിങ്ങളുടെ ജിഷ്ണു പ്രണോയുടെ അമ്മ. ഇപ്പോള്‍ നിങ്ങളുടെയെല്ലാം അമ്മ. എസ്എഫ്ഐ സംസ്ഥാന സമ്മേളനം കൊല്ലത്ത് വച്ച് നടക്കുന്നതായി അറിഞ്ഞതുമുതല്‍ ഇങ്ങനൊരു കുറിപ്പെഴുതണമെന്ന് തോന്നി. ഇത് അവന് സന്തോഷമാവും എന്നെനിക്ക് ഉറപ്പുണ്ട്. അവന് അത്രയേറെ ഇഷ്ടമാണ് നമ്മുടെ തൂവെള്ളക്കൊടിയും അതിന്റെ നടുവിലുള്ള രക്തനക്ഷത്രത്തെയും. അവന്റെ പഠനമുറിയില്‍ പോരാട്ടത്തിന്റെ വാക്കുകളും ചെഗുവേരയുടെ ചിത്രങ്ങളുമാണ് നിറയെ ഉള്ളത്. എസ്എഫ്ഐ സമ്മേളന പ്രതിനിധിയായതിന്റെ ടാഗ് ഇന്നും അവന്റെ മുറിയില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.
സര്‍ഗാത്മകത പൂത്തുലയേണ്ട കലാലയങ്ങള്‍ കൊലായാലയങ്ങളായി മാറുമ്പോള്‍ അവന് കൊളുത്തിവിട്ട തീപ്പന്തം നിങ്ങളേറ്റെടുത്തു. കേരളം കണ്ട വലിയ പോരാട്ടത്തിന് എസ്എഫ്ഐ നേതൃത്വം നല്കി. സ്വാശ്രയ കച്ചവടക്കാര്‍ വിറച്ചു. ഈ ലോകത്ത് ഒരമ്മക്കും സ്വന്തം മക്കള്‍ ചെയ്ത കര്‍മ്മങ്ങള്‍ക്ക് നന്ദി പറയേണ്ടിവന്നിട്ടില്ല. പക്ഷേ ഒരുപാട് ജിഷ്ണു പ്രണോയ്മാര്ക്ക് എല്ലാമെല്ലാമായിത്തീര്ന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട മക്കളായ വിജിനും, ജെയ്ക്കിനും, എന്റെ മകന്റെ നീതിക്ക് വേണ്ടി പോരാടിയ ഓരോ എസ്.എഫ്.ഐക്കാര്‍ക്കും മനസ് നിറഞ്ഞ് നന്ദി പറയുന്നു.
അതെ, എന്റെ മോന് മരിച്ചിട്ടില്ല. അവന് നിങ്ങളിലൊരാളായി നിങ്ങള്‍ക്കൊപ്പമുണ്ട്. പൊരുതി മുന്നേറുന്ന ഓരോരുത്തരിലും ഞാന്‍ എന്റെ മകനെ കാണുന്നു. വിലങ്ങുകളില്ലാതെ വാ തുറക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു കലാലയം, അതായിരുന്നു നമ്മുടെ ജിഷ്ണുവിന്റെ സ്വപ്നം. അത് പൂവണിയാന്‍ നിങ്ങള്‍ കൂടുതല്‍ കരുത്തരാവണം. അതിന് ഈ സമ്മേളനം നമ്മള്‍ക്ക് ഊര്‍ജം പകരും. ഒരിക്കല്‍ കൂടി വിഷ്ണുവിന്റെ സഖാക്കള്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍ നേരുന്നു. പഴയ എസ്.എഫ്.ഐക്കാരി എന്ന അഭിമാനത്തോടെ..
നിങ്ങളുടെ എല്ലാം അമ്മ,
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT