എടിഎം തട്ടിപ്പ്: യുവതിയെ തെളിവെടുപ്പിന് കൊണ്ടുപോയി

കോഴിക്കോട്: എടിഎം തട്ടിപ്പ് കേസില്‍ പിടിയിലായ യുവതിയെ തെളിവെടുപ്പിന് കൊണ്ടുപോയി. കൊളത്തറ കണ്ണാട്ടിക്കുളത്ത് താമസിക്കുന്ന ഫോര്‍ട്ട്‌കൊച്ചി സി പി തോട് സ്വദേശി എം ഇ ഷാജഹാന്റെ ഭാര്യ സമീത(35)യെയാണ് തെളിവെടുപ്പിനായി പോലിസ് സംഘം ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ കോഴിക്കോട്ടെ ഇടപാടുകാരുടെ പണം അവര്‍ അറിയാതെ കോയമ്പത്തൂരിലെ എടിഎം വഴി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണാട്ടിക്കുളത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഭര്‍ത്താവ് ഷാജഹാന്‍ നേരത്തെ പിടിയിലായിരുന്നു.
Next Story

RELATED STORIES

Share it