ഉരുള്‍പൊട്ടല്‍: ഒന്നര വയസുകാരിയുടെ മൃതദേഹം കൂടി കണ്ടെടുത്തു; മരണം എട്ടായി
BY sruthi srt15 Jun 2018 6:56 AM GMT
X
sruthi srt15 Jun 2018 6:56 AM GMT
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടി മരിച്ചവരുടെ എണ്ണം എട്ടായി. ഇന്ന് രാവിലെ മണ്ണിനടയില്‍ നിന്ന് ഒന്നര വയസുകാരി റിഫ ഫാത്തിമയുടെ മൃതദേഹമാണ് കണ്ടെടുത്തത്.റിഫയുടെ ഉമ്മ നുസ്രത്തിനായും തിരച്ചില്‍ തുടരുകയാണ്.ഇനിയും ആറുപേരെ കൂടി കണ്ടെത്താനുണ്ട്.
വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുര്‍റഹ്മാന്‍ (60), ജാഫര്‍, ജാഫറിന്റെ മകന് മുഹമ്മദ് ജാസിം (5), അയല്‍വാസി സലീമിന്റെ മക്കളായ ദില്‍ന ഷെറിന് (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), ഹസ്സന് (65), മകള്‍ ജന്നത്ത് (17) എന്നിവരാണ് മരിച്ചത്. മണ്ണിനടിയില്‍ നിന്നു കണ്ടെടുത്ത ഇവരുടെ മൃതദേഹങ്ങള്‍ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ദുരന്തത്തില്‍ മരിച്ചവരെ പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്ന് ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. പ്രവാസിയായ ജാഫര്‍ റമദാന് പ്രമാണിച്ച് അവധിക്കു നാട്ടിലെത്തിയതാണ്. ജാഫറിന്റെ ഭാര്യ ഹന്നത്ത്, സലീം (35), ഭാര്യ സറീന (30), മൂത്ത മകന് ഷമ്മാസ് (13) എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു വീടുകളിലുണ്ടായിരുന്ന 12 പേരാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍, ഹസ്സന്റെ വീട്ടില്‍ നോമ്പുതുറയ്ക്കായി ബന്ധുക്കള്‍ എത്തിയതായി പറയപ്പെടുന്നു. തോരാതെ മഴ ചെയ്യുന്നതും മണ്ണും ചളിയും ഒലിച്ചുവരുന്നതും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായി. നാട്ടുകാരും അഗ്നിശമന വിഭാഗവും പോലിസും രക്ഷാദൗത്യം വൈകിയും തുടരുകയാണ്. ഇവിടേക്കുള്ള പ്രധാന റോഡുകളില്‍ വെള്ളം കയറിയതും രക്ഷാപ്രവര്‍ത്തനത്തിന് പ്രയാസം സൃഷ്ടിച്ചു. ദുരിതബാധിതര്‍ക്കായി കട്ടിപ്പാറ വില്ലേജില്‍ മൂന്ന് ക്യാംപുകള്‍ ആരംഭിച്ചു. ഗവ. യുപി സ്കൂള്‍ വെട്ടിയൊഴിഞ്ഞതോട്ടം, ചുണ്ടന്‍കുഴി സ്കൂള്‍, കട്ടിപ്പാറ നുസ്രത്ത് സ്കൂള്‍ എന്നിവിടങ്ങളില്‍ 248 പേരാണ് ക്യാംപിലുള്ളത്.
വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുര്‍റഹ്മാന്‍ (60), ജാഫര്‍, ജാഫറിന്റെ മകന് മുഹമ്മദ് ജാസിം (5), അയല്‍വാസി സലീമിന്റെ മക്കളായ ദില്‍ന ഷെറിന് (ഒമ്പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), ഹസ്സന് (65), മകള്‍ ജന്നത്ത് (17) എന്നിവരാണ് മരിച്ചത്. മണ്ണിനടിയില്‍ നിന്നു കണ്ടെടുത്ത ഇവരുടെ മൃതദേഹങ്ങള്‍ താമരശ്ശേരി താലൂക്കാശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ദുരന്തത്തില്‍ മരിച്ചവരെ പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്ന് ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. പ്രവാസിയായ ജാഫര്‍ റമദാന് പ്രമാണിച്ച് അവധിക്കു നാട്ടിലെത്തിയതാണ്. ജാഫറിന്റെ ഭാര്യ ഹന്നത്ത്, സലീം (35), ഭാര്യ സറീന (30), മൂത്ത മകന് ഷമ്മാസ് (13) എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു വീടുകളിലുണ്ടായിരുന്ന 12 പേരാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍, ഹസ്സന്റെ വീട്ടില്‍ നോമ്പുതുറയ്ക്കായി ബന്ധുക്കള്‍ എത്തിയതായി പറയപ്പെടുന്നു. തോരാതെ മഴ ചെയ്യുന്നതും മണ്ണും ചളിയും ഒലിച്ചുവരുന്നതും രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായി. നാട്ടുകാരും അഗ്നിശമന വിഭാഗവും പോലിസും രക്ഷാദൗത്യം വൈകിയും തുടരുകയാണ്. ഇവിടേക്കുള്ള പ്രധാന റോഡുകളില്‍ വെള്ളം കയറിയതും രക്ഷാപ്രവര്‍ത്തനത്തിന് പ്രയാസം സൃഷ്ടിച്ചു. ദുരിതബാധിതര്‍ക്കായി കട്ടിപ്പാറ വില്ലേജില്‍ മൂന്ന് ക്യാംപുകള്‍ ആരംഭിച്ചു. ഗവ. യുപി സ്കൂള്‍ വെട്ടിയൊഴിഞ്ഞതോട്ടം, ചുണ്ടന്‍കുഴി സ്കൂള്‍, കട്ടിപ്പാറ നുസ്രത്ത് സ്കൂള്‍ എന്നിവിടങ്ങളില്‍ 248 പേരാണ് ക്യാംപിലുള്ളത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT