Flash News

ഇവിഎം പരിശോധന : പങ്കെടുത്തത് സിപിഎമ്മും എന്‍സിപിയും



ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്ര വെല്ലുവിളിയെ നേരിടാനെത്തിയത് രണ്ടു പാര്‍ട്ടികള്‍ മാത്രം. നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സിപിഎമ്മില്‍ നിന്നും മൂന്നുപേര്‍ വീതമാണ് ഇതില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെട്ടിരുന്നത്. രണ്ടു ഹാളുകളിലായി നടന്ന പരിപാടിയില്‍ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി 14 വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ യന്ത്രത്തിന്റെ മെമ്മറി നമ്പറും ബാറ്ററി നമ്പറും നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതോടെ ഇരുകക്ഷികളും പരിശോധനയില്‍ കഴമ്പില്ലെന്നു വ്യക്തമാക്കി.
Next Story

RELATED STORIES

Share it