ഇരു മുന്നണികള്‍ക്കും ഭീഷണിയായി ഷൊര്‍ണൂരില്‍ എസ്ഡിപിഐ-എസ് പി സ്ഥാനാര്‍ഥി
BY Sumeera SMR18 April 2016 5:16 AM GMT
Sumeera SMR18 April 2016 5:16 AM GMT
വി കെ ഹംസ
ഷൊര്‍ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ എസ്ഡിപിഐ-എസ് പി സഖ്യ സ്ഥാനാര്‍ഥി ഇരു മുന്നണികള്‍ക്കും ഭീഷണിയാവും. വല്ലപ്പുഴ സ്വദേശിയും എസ് ഡിപിഐ പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സൈതലവിയെ തന്നെ സ്ഥാനാര്‍ഥിയാക്കിയാണ് എസ്ഡിപിഐ-എസ് പി സഖ്യം ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്നത്. പാര്‍ട്ടിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലാണ് സൈതലവിയെ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ മല്‍സരിപ്പിക്കാന്‍ തീരുമാനമെടുത്തത്. ജനവിരുദ്ധ മുന്നണികള്‍ക്ക് ജനപക്ഷബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി മണ്ഡലത്തിലെ നിലവിലെ വികസന മുരടിപ്പും രാഷ്ട്രീയവും തുറന്നുകാട്ടിയാണ് പാര്‍ട്ടി ജനങ്ങളോട് വോട്ടുചോദിക്കുക. മണ്ഡലത്തിന്റെ വികസനം തന്നെയാണ് പാര്‍ട്ടി മുന്നോട്ട് വക്കുന്നത്. വികസന കാര്യങ്ങളില്‍ നിലവിലുള്ള എംഎല്‍എയുടെ നിലപാടുകളും യുഡിഎഫ് സര്‍ക്കാര്‍ മണ്ഡലത്തോട് കാണിച്ച വിവേചനവും പ്രചാരണ രംഗത്ത് തുറന്നുകാട്ടും. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഏഴ് വര്‍ഷക്കാലം ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടി സജീവമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി മല്‍സരിക്കുകയും ഇരുമുന്നണികള്‍ക്കും ഭീഷണിയാകും വിധം തന്നെ വോട്ടുകളും നേടിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ വോട്ടുകള്‍ സഖ്യം മണ്ഡലത്തില്‍ ഇരുമുന്നണികള്‍ക്കും ഭീഷണിയായി കരുത്തുകാട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഷൊര്‍ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ എസ്ഡിപിഐ-എസ് പി സഖ്യ സ്ഥാനാര്‍ഥി ഇരു മുന്നണികള്‍ക്കും ഭീഷണിയാവും. വല്ലപ്പുഴ സ്വദേശിയും എസ് ഡിപിഐ പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സൈതലവിയെ തന്നെ സ്ഥാനാര്‍ഥിയാക്കിയാണ് എസ്ഡിപിഐ-എസ് പി സഖ്യം ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്നത്. പാര്‍ട്ടിയുടെ മൂന്നാംഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലാണ് സൈതലവിയെ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ മല്‍സരിപ്പിക്കാന്‍ തീരുമാനമെടുത്തത്. ജനവിരുദ്ധ മുന്നണികള്‍ക്ക് ജനപക്ഷബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി മണ്ഡലത്തിലെ നിലവിലെ വികസന മുരടിപ്പും രാഷ്ട്രീയവും തുറന്നുകാട്ടിയാണ് പാര്‍ട്ടി ജനങ്ങളോട് വോട്ടുചോദിക്കുക. മണ്ഡലത്തിന്റെ വികസനം തന്നെയാണ് പാര്‍ട്ടി മുന്നോട്ട് വക്കുന്നത്. വികസന കാര്യങ്ങളില്‍ നിലവിലുള്ള എംഎല്‍എയുടെ നിലപാടുകളും യുഡിഎഫ് സര്‍ക്കാര്‍ മണ്ഡലത്തോട് കാണിച്ച വിവേചനവും പ്രചാരണ രംഗത്ത് തുറന്നുകാട്ടും. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഏഴ് വര്‍ഷക്കാലം ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടി സജീവമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി മല്‍സരിക്കുകയും ഇരുമുന്നണികള്‍ക്കും ഭീഷണിയാകും വിധം തന്നെ വോട്ടുകളും നേടിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ വോട്ടുകള്‍ സഖ്യം മണ്ഡലത്തില്‍ ഇരുമുന്നണികള്‍ക്കും ഭീഷണിയായി കരുത്തുകാട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT