ഇരട്ടിത്തുക ചെലവിട്ട റോഡില്‍ പൊതുമരാമത്ത് അറിയാതെ കരാറുകാരന് കുഴിയടച്ചു
BY kasim kzm7 July 2018 5:01 AM GMT
kasim kzm7 July 2018 5:01 AM GMT
എരുമേലി: അഴിമതി ഉണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന സംസ്ഥാന പാതയില്‍ മരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കരാറുകാരന് കുഴിയടയ്ക്കല്‍ ജോലികള്‍ നടത്തിയെന്ന് ആക്ഷേപം. 13.5 കോടി രൂപാ ചെലവിട്ട് പുനര്‍ നിര്‍മിച്ച എരുമേലി പ്ലാച്ചേരി റോഡിലാണ് മരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ഹെവി മെയിന്റനന്‍സ് വര്‍ക്കിന്റെ ഭാഗമായി കരാറുകാരന് കുഴിയടയ്ക്കല്‍ ജോലികള്‍ നടത്തിയത്.
എരുമേലി ടൗണ്‍ മുതല്‍ കരിമ്പിന്‍തോട് ഭാഗം വരെ പണികള്‍ പൂര്‍ത്തിയായി. 7.02 കോടി രൂപാ എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതി ലഭിച്ച ഈ റോഡില്‍ പിന്നീട് എസ്റ്റിമേറ്റ് വര്‍ധിപ്പിച്ച് 13.5 കോടി രൂപയാക്കി പുനര്‍നിര്‍മാണം നടത്തിയത് സംബന്ധിച്ചാണ് വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. 4463 കിലോ ബിറ്റുമിന്‍ എമന്സണ് ടാറിങിന് ഉപയോഗിക്കാതെ കരാറുകാരന് മറിച്ചുവിറ്റെന്നും പണികള്‍ പൂര്‍ത്തിയാക്കാതെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കേറ്റ് വാങ്ങിയെന്നുമാണ് വിജിലന്‍സ് അന്വേഷണത്തിലുള്ള പരാതി. അഞ്ച് വര്‍ഷ കാലാവധിയിലാണ് റോഡിന്റെ പണികള്‍ നടത്തിയത്.
ഈ കാലാവധിക്കുള്ളില്‍ വേണ്ടി വരുന്ന അറ്റകുറ്റപണികള്‍ മരാമത്ത് ഉദ്യോഗസ്ഥരെ അറിയിച്ച് അനുമതി വാങ്ങി ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ പണികള്‍ നടത്തണമെന്നാണ് നിബന്ധന. എന്നാല്‍ ഇതിന് വിരുദ്ധമായാണ് കുഴിയടക്കല്‍ പണികള്‍ നടത്തിയതെന്ന് പറയുന്നു.
എരുമേലി ടൗണ്‍ മുതല്‍ കരിമ്പിന്‍തോട് ഭാഗം വരെ പണികള്‍ പൂര്‍ത്തിയായി. 7.02 കോടി രൂപാ എസ്റ്റിമേറ്റ് എടുത്ത് ഭരണാനുമതി ലഭിച്ച ഈ റോഡില്‍ പിന്നീട് എസ്റ്റിമേറ്റ് വര്‍ധിപ്പിച്ച് 13.5 കോടി രൂപയാക്കി പുനര്‍നിര്‍മാണം നടത്തിയത് സംബന്ധിച്ചാണ് വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്. 4463 കിലോ ബിറ്റുമിന്‍ എമന്സണ് ടാറിങിന് ഉപയോഗിക്കാതെ കരാറുകാരന് മറിച്ചുവിറ്റെന്നും പണികള്‍ പൂര്‍ത്തിയാക്കാതെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കേറ്റ് വാങ്ങിയെന്നുമാണ് വിജിലന്‍സ് അന്വേഷണത്തിലുള്ള പരാതി. അഞ്ച് വര്‍ഷ കാലാവധിയിലാണ് റോഡിന്റെ പണികള്‍ നടത്തിയത്.
ഈ കാലാവധിക്കുള്ളില്‍ വേണ്ടി വരുന്ന അറ്റകുറ്റപണികള്‍ മരാമത്ത് ഉദ്യോഗസ്ഥരെ അറിയിച്ച് അനുമതി വാങ്ങി ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ പണികള്‍ നടത്തണമെന്നാണ് നിബന്ധന. എന്നാല്‍ ഇതിന് വിരുദ്ധമായാണ് കുഴിയടക്കല്‍ പണികള്‍ നടത്തിയതെന്ന് പറയുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT