ഇന്നലെ മാത്രം 80,000 പേര് സന്ദര്‍ശകരായി
BY kasim kzm5 March 2018 4:19 AM GMT
kasim kzm5 March 2018 4:19 AM GMT
കൊച്ചി: കൃതി അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് തിരക്കേറുന്നു. ഇന്നലെ മാത്രം 80,000 പേര് പുസ്തകമേള സന്ദര്‍ശിച്ചതായി അധികൃതര്‍ അറിയിച്ചു. മൂന്നു ദിവസം കൊണ്ട് ഒരു ലക്ഷത്തിലേറെപ്പേര്‍ കൃതി സന്ദര്‍ശിച്ചതായും സംഘാടകര്‍ അറിയിച്ചു.
സ്റ്റാളുകള്‍ക്കിടയില്‍ ധാരാളം തുറന്ന സ്ഥലമിട്ടുള്ള രൂപകല്‍പ്പനയായതിനാല്‍ തിരക്കേറിയിട്ടും സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടില്ല. മറ്റെല്ലാ പ്രചാരണങ്ങള്‍ക്കുമുപരി ആളുകള്‍ തമ്മില്‍ പറഞ്ഞറിഞ്ഞാണ് കൂടുതല്‍ പേരുമെത്തുന്നത്. വന്നവര്‍ തന്നെ വീണ്ടും സന്ദര്‍ശിക്കുന്നതും കുറവല്ല.
പുസ്തകങ്ങളുടെ അന്തസ്സ് തിരിച്ചുപിടിച്ച മേളയെന്നാണ് എഴുത്തുകാരനായ വി. കെ. ആദര്‍ശ് മേളയെ വിശേഷിപ്പിച്ചത്. ചെറുകിട പ്രസാധകര്‍ക്ക് മികച്ച പ്രാധാന്യം ലഭിച്ചതും ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു. മീനമാസത്തിലെ സൂര്യനെ ചെറുക്കാനെന്നതിലുപരി പുസ്തകങ്ങളോടുള്ള ആദരമെന്ന നിലയിലാണ് എക്സിബിഷന് ഹാള്‍ പൂര്‍ണമായും ശീതികരിച്ചത്.
ഇതോടൊപ്പം ഒരു നിശ്ചിത ദിശയില്‍ മാത്രം നീങ്ങാന്‍ അനുവദിക്കുന്നതിനു പകരം സന്ദര്‍ശകര്‍ക്ക് അവരവര്‍ക്കിഷ്ടമുള്ളപോലെ മുന്നോട്ടും പിന്നോട്ടും നീങ്ങാന്‍ കഴിയുന്നതും മേളയ്ക്ക് ആഗോള നിലവാരം നല്കുന്നു.
അഭൂതപൂര്‍വമായ സാംസ്കാരിക പരിപാടികളും മേളയെ ജീവസ്സുറ്റതാക്കുന്നു. പത്തു ദിവസവും വൈകീട്ട് നടക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കു പുറമെ ദിവസം തോറും വിവിധ വേദികളില്‍ പുസ്തകപ്രകാശനങ്ങള്‍, പുസ്തകവായനകള്‍, കാവ്യകേളി, ചര്‍ച്ചകള്‍, സംവാദങ്ങള്‍, ബുക്ക് പിച്ചിംഗ് എന്നിവയും അരങ്ങേറുന്നു.
മലബാര്‍ പലഹാരങ്ങള്‍ മുതല്‍ രാമശ്ശേരി ഇഡലിയും ഷാപ്പുകറികളും വരെ വിളമ്പുന്ന ഫുഡ്ഫെസ്റ്റും കൃതിയെ ജനകീയമാക്കിയിട്ടുണ്ട്.
സ്റ്റാളുകള്‍ക്കിടയില്‍ ധാരാളം തുറന്ന സ്ഥലമിട്ടുള്ള രൂപകല്‍പ്പനയായതിനാല്‍ തിരക്കേറിയിട്ടും സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടില്ല. മറ്റെല്ലാ പ്രചാരണങ്ങള്‍ക്കുമുപരി ആളുകള്‍ തമ്മില്‍ പറഞ്ഞറിഞ്ഞാണ് കൂടുതല്‍ പേരുമെത്തുന്നത്. വന്നവര്‍ തന്നെ വീണ്ടും സന്ദര്‍ശിക്കുന്നതും കുറവല്ല.
പുസ്തകങ്ങളുടെ അന്തസ്സ് തിരിച്ചുപിടിച്ച മേളയെന്നാണ് എഴുത്തുകാരനായ വി. കെ. ആദര്‍ശ് മേളയെ വിശേഷിപ്പിച്ചത്. ചെറുകിട പ്രസാധകര്‍ക്ക് മികച്ച പ്രാധാന്യം ലഭിച്ചതും ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു. മീനമാസത്തിലെ സൂര്യനെ ചെറുക്കാനെന്നതിലുപരി പുസ്തകങ്ങളോടുള്ള ആദരമെന്ന നിലയിലാണ് എക്സിബിഷന് ഹാള്‍ പൂര്‍ണമായും ശീതികരിച്ചത്.
ഇതോടൊപ്പം ഒരു നിശ്ചിത ദിശയില്‍ മാത്രം നീങ്ങാന്‍ അനുവദിക്കുന്നതിനു പകരം സന്ദര്‍ശകര്‍ക്ക് അവരവര്‍ക്കിഷ്ടമുള്ളപോലെ മുന്നോട്ടും പിന്നോട്ടും നീങ്ങാന്‍ കഴിയുന്നതും മേളയ്ക്ക് ആഗോള നിലവാരം നല്കുന്നു.
അഭൂതപൂര്‍വമായ സാംസ്കാരിക പരിപാടികളും മേളയെ ജീവസ്സുറ്റതാക്കുന്നു. പത്തു ദിവസവും വൈകീട്ട് നടക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്കു പുറമെ ദിവസം തോറും വിവിധ വേദികളില്‍ പുസ്തകപ്രകാശനങ്ങള്‍, പുസ്തകവായനകള്‍, കാവ്യകേളി, ചര്‍ച്ചകള്‍, സംവാദങ്ങള്‍, ബുക്ക് പിച്ചിംഗ് എന്നിവയും അരങ്ങേറുന്നു.
മലബാര്‍ പലഹാരങ്ങള്‍ മുതല്‍ രാമശ്ശേരി ഇഡലിയും ഷാപ്പുകറികളും വരെ വിളമ്പുന്ന ഫുഡ്ഫെസ്റ്റും കൃതിയെ ജനകീയമാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT