Flash News

ഇനിയുമെന്ത് തെളിവാണ് നല്‍കേണ്ടത്? ആരോപണമുന്നയിക്കുന്നവരോട് ഷെഫിന്റെ ചോദ്യം

ഇനിയുമെന്ത് തെളിവാണ് നല്‍കേണ്ടത്? ആരോപണമുന്നയിക്കുന്നവരോട് ഷെഫിന്റെ ചോദ്യം
X


കൊല്ലം: ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയയുമായുള്ള തന്റെ വിവാഹം സംബന്ധിച്ച് ഇനിയുമെന്ത് തെളിവാണ് നല്‍കേണ്ടതെന്ന് ഷെഫിന്‍ ജഹാന്‍. വിവാഹത്തെക്കുറിച്ച് നിരവധി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് തെളിവുകള്‍ നിരത്തി ഷെഫിന്‍ ജഹാന്‍  ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. വിവാഹ മാട്രിമോണിയല്‍ സൈറ്റിലാണ് ഹാദിയയുടെ വിവാഹ പരസ്യം കാണുന്നത്. പിന്നീട് വിവാഹം വരെയുള്ള ചടങ്ങുകളെല്ലാം നടന്നത് വീട്ടുകാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ്. ഇതെല്ലാം വ്യക്തമാക്കുന്ന തെളിവുകള്‍ തങ്ങള്‍ ഇരുവരും കോടിയില്‍ ഹാജരാക്കിയതുമാണ്. ഇതില്‍ കൂടുതല്‍ ഇനി എന്ത് തെളിവാണ് നല്‍കേണ്ടതെന്ന് ഷെഫിന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മസ്‌ക്കറ്റില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് @ണമ്യീേിശസസമവ.രീാ എന്ന മാട്രിമോണിയല്‍ സൈറ്റില്‍ 2016 ആഗസ്ത് ആദ്യ വാരം ഹാദിയയുടെ പ്രൊപോസല്‍ കാണുന്നത്.,

വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് മാതാവാണ് ആദ്യമായി ഹാദിയയുമായി ഫോണില്‍ സംസാരിക്കുന്നത്., കാര്യങ്ങള്‍ സംസാരിച്ച് ഇഷ്ട്‌പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വാട്‌സ് അപ്പ് വഴി പരസ്പരം ചിത്രങ്ങള്‍ കൈമാറി.,

(വാട്‌സ് അപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിരിന്നു വിത്ത് ഡേറ്റ്)

രണ്ടുപേര്‍ക്കും ഇഷ്ട്‌പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലീവിന് വരുമ്പോള്‍ നേരില്‍ കാണാമെന്നും പരസ്പരം ഇഷ്ട്‌പെട്ടാല്‍ നിക്കാഹ് നടത്താമെന്നും ധാരണയായി.,


തുടര്‍ന്ന് നവംബര്‍ 22 ന് വിസ ചേഞ്ച് ചെയ്യുന്നതിനായി നാട്ടിലേക്ക് വന്നു (പുതിയ ഓഫര്‍ ലെറ്റര്‍ ഉള്‍പ്പെടെ കോടതിയില്‍ ഹാജരാക്കിയിരിന്നു,
വിത്ത് ഫാമിലി സ്റ്റാറ്റസ്)

നാട്ടില്‍ വന്ന് ഒരാഴ്ചയ്ക്ക്ക് ശേഷം നവംബര്‍ 30 ന് കുടുംബക്കാരും സഹോദരിയുമൊത്ത് ഹാദിയയുടെ ഇഷ്ടപ്രകാരം കോടതിയുടെ അനിമതിയോടെ നിലവില്‍ നില്‍ക്കുന്ന കോട്ടക്കലിലെ സാമൂഹ്യ പ്രവര്‍ത്തകയായ (മുസ്ലിം പേഴ്‌സ്ണല്‍ ലോ ബോര്‍ഡ് മെംബര്‍) സൈനബയുടെ വസതിയില്‍ വെച്ച് പെണ്ണുകാണുകയും.,

പരസ്പരം ഇഷ്ട്‌പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിക്കാഹ് കര്‍മ്മങ്ങള്‍ ഇസ്ലാമിക ആചാര പ്രകാരം ചെയ്തു തരുന്നതിനായി എന്റെ മഹല്ലായ ചാത്തിനാംകുളം ജമാഅത്തിനേയും, ഹാദിയ നിലവില്‍ താമസിച്ചു വരുന്ന മഹല്ലായ കോട്ടക്കല്‍ പുത്തൂര്‍ ജമാഅത്തിന്റെയും ഭാരവാഹികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും തത്ഫലമായി എന്റെ മഹല്ല് അനുമതി നല്‍കുകയും, പുത്തൂര്‍ മഹല്ല് ഖാളിയായ പാണക്കാട് സയ്യിദരലി ഷിഹാബ് തങ്ങളുടെ നിര്‍ദ്ധേശ പ്രകാരം പുത്തൂര്‍ ജുമാ മസ്ജിദ് ഇമാം ഹാദിയയുടെ വലിയ്യ് ആയിരിന്നു കൊണ്ട് ഡിസംബര്‍ 19 ന് ഞങ്ങളുടെ നിക്കാഹ് നടത്തി തന്നു.,


(മഹല്ല് സാക്ഷ്യപ്പെടുത്തി തന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കിയിരിന്നു)

തുടര്‍ന്ന് രണ്ട് ദിവസം ഭാര്യാ ഭര്‍ത്താക്കന്മാരായി കഴിയുകയും,
ഡിസംബര്‍ 20 ന് കോട്ടകല്‍ ഒതുക്കുങ്ങല്‍
പഞ്ചായത്തില്‍ ഞങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ കൊടുക്കയും റെസീപ്റ്റ് കൈപ്പറ്റുകയും ചെയ്തു.,

തുടര്‍ന്ന് ഭാര്യയുടെ അഭിഭാഷകന്‍ ഹാദിയായെ ഫോണില്‍ വിളിച്ച് ഡിസംബര്‍ 21 ന് കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശമുണ്ടെന്ന് അറിയിക്കുകകയും, ഞാനും ഹാദിയയും കോടതിയില്‍ ഹാജരാവുകയും,
ഞങ്ങള്‍ വിവാഹിതരാണെന്നും, ഞങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നും കോടതി മുന്നാകെ മഹല്ല് സാക്ഷ്യപെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കി അഭ്യര്‍ത്ഥിച്ചു.,


അഭ്യസ്ഥ വിദ്ധ്യയും ആഒങട ബിരുദധാരിയും 25 വയസ്സ് പ്രായവുമുള്ള എന്റെ ഭാര്യേ ഒന്നു കേള്‍ക്കാന്‍ പോലും തയ്യാറാവാതെ,

'ഒരു മണിക്കൂര്‍ കൊണ്ട് തട്ടികൂട്ടിയ വിവാഹമാണെന്ന് പറഞ്ഞു'

156 ദിവസത്തേക്ക് എന്റെ ഭാര്യേ ഹോസ്റ്റല്‍ കസ്റ്റഡിയിലേക്ക് തള്ളി വിട്ടത്.,

(അഛന് മാത്രം അവളെ കാണാമെന്ന
വിചിത്രമായ ഉപാധിയോടെ)

നൂറിലധികം ആളുകള്‍ പങ്കെടുത്ത നിക്കാഹിന്റെ ഫോട്ടോസ്, മഹല്ല് കമ്മിറ്റിയുടെ മൊഴി, വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപ്ലെ നല്‍കിയ രെസീപ്റ്റ്, മഹല്ല് സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റ്, കോടതി മുറിയിലെ ഭാര്യാ ഭര്‍ത്താക്കന്മാരായ ഞങ്ങളുടെ മൊഴി...

ഇനിയുമെന്ത് തെളിവാണ് ഞങ്ങള്‍ നല്‍കേണ്ടത്..??

Next Story

RELATED STORIES

Share it