Flash News

ഇംഗ്ലീഷ് പോരിന് കൊട്ടിക്കലാശം; ജയിച്ചുകയറി വമ്പന്‍മാര്‍, ചെല്‍സി നാണം കെട്ടു

ഇംഗ്ലീഷ് പോരിന് കൊട്ടിക്കലാശം; ജയിച്ചുകയറി വമ്പന്‍മാര്‍, ചെല്‍സി നാണം കെട്ടു
X


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണ്‍ വമ്പന്‍ മല്‍സരങ്ങളോടെ അവസാനിച്ചു. എല്ലാ ടീമുകളും ഇന്നലെ മല്‍സരത്തിനിറങ്ങിയപ്പോള്‍ കാല്‍പന്ത് പ്രേമികള്‍ക്കത് ആവേശകാഴ്ചയായി.ആഴ്‌സനലിനൊപ്പം അവസാന പ്രീമിയര്‍ ലീഗ് മല്‍സരത്തിനിറങ്ങിയ ആഴ്‌സന്‍ വെങര്‍ക്ക് ജയം സമ്മാനിക്കാന്‍ ആഴ്‌സനലിനായി. 38ാം മിനിറ്റില്‍ ഓബ്‌മെയാങിന്റെ ഗോളിന്റെ കരുത്തില്‍ ഹഡ്ഡേഴ്‌സ്ഫീല്‍ഡിനെ ആഴ്‌സനല്‍ വീഴ്ത്തുകയായിരുന്നു.മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂള്‍ ബ്രൈറ്റനെ 4-0ന്  തകര്‍ത്തു. മുഹമ്മദ് സലാഹ് (26), ലോവ്‌റെന്‍ (40), സോളങ്ക് (53), റോബര്‍ട്ട്‌സണ്‍ (85) എന്നിവരാണ് ലിവര്‍പൂളിനായി ലക്ഷ്യം കണ്ടത്. 34ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡ് നേടിയ ഗോളിന്റെ കരുത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാറ്റ്‌ഫോര്‍ഡിനെയും പരാജയപ്പെടുത്തി. കിരീടം ചൂടിയ മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ചത് 94ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് നേടിയ ഗോളിലൂടെയായിരുന്നു. കരുത്തരായ സതാംപ്റ്റനെതിരേ കഷ്ടിച്ച് സിറ്റി തടിതപ്പുകയായിരുന്നു. ഒമ്പത് ഗോളുകള്‍ പിറന്ന ടോട്ടനം ലെസ്റ്റര്‍ സിറ്റി മല്‍സരത്തില്‍ 5-4ന് ടോട്ടനം ജയിച്ചു. ഇരട്ട ഗോളുകള്‍ നേടിയ ഹാരി കെയ്‌ന്റെയും സെല്‍ഫ് ഗോള്‍ സമ്മാനിച്ച ക്രിസ്റ്റിയന്‍ ഫ്യുച്ചസിന്റെയും കരുത്തിലാണ് ടോട്ടനം ജയിച്ചത്.എന്നാല്‍ ചെല്‍സിക്ക് അവസാന മല്‍സരത്തില്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.ന്യൂകാസ്റ്റില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സിയെ തകര്‍ത്തത്. പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റി തലപ്പത്തും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടാം സ്ഥാനത്തും ടോട്ടനം മൂന്നാം സ്ഥാനത്തും ലിവര്‍പൂള്‍ നാലാം സ്ഥാനത്തും ചെല്‍സി അഞ്ചാം സ്ഥാനത്തും ആഴ്‌സനല്‍ ആറാം സ്ഥാനത്തുമാണുള്ളത്.
Next Story

RELATED STORIES

Share it