Kottayam Local

അശ്വതിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി

പാലാ:  വാഹനാപകടത്തില്‍ മരിച്ച അശ്വതിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. അശ്വതിയുടെ സഹപാഠികളും കൂട്ടുകാരും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
പാല പൊന്‍കുന്നം ഹൈവെയില്‍ കടയം ജങ്ഷനു സമീപം നിയന്ത്രണം വിട്ട ഏയ്‌സ് ഓട്ടോയിച്ചാണ്  കടയം കൊണ്ടുപറമ്പില്‍ അനിലിന്റെ മകള്‍ അശ്വതി (18) മരിച്ചത്.കഴിഞ്ഞ ദിവസം വരെ തങ്ങളിലൊരാളായി നാട്ടില്‍ സജീവസാന്നിധ്യമായി ഓടിനടന്ന പ്രിയപ്പെട്ട കൂട്ടുകാരിയുടെ വേര്‍പാട് സഹപാഠികളുടെയും സുഹൃത്തുക്കളുടെയും കണ്ണുകളെ ഈറനണിഞ്ഞിച്ചു. നാടിന് അശ്വതിയുടെ വേര്‍പാട് ഇനിയും വിശ്വസിക്കാനായിട്ടില്ല. പുതിയ വീട് എന്ന സ്വപ്‌നവുമായി ഓടിനടന്ന അശ്വതിയുടെ ചേതനയറ്റ ശരീരം പുതിയ വീട്ടിലാണ് വെച്ചിരുന്നത്. അശ്വതി മുമ്പ് പഠിച്ചിരുന്ന പാലാ സെന്റ് മേരീസ് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും അന്തിമോപചാരം അര്‍പ്പിച്ചു.നിലവില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ ആദ്യ വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു അശ്വതി. കോളജിലെ സഹപാഠികളും അധ്യാപകരും രക്ഷിതാക്കളും കടയിലെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
രാവിലെ  11ഓടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും വരെ സുഹൃത്തുക്കളും സഹപാഠികളും നിറകണ്ണുകളുമായി വീടിന്റെ പരിസരത്ത് കാത്തുനിന്നു.കെ എം മാണി എംഎല്‍എ, ജോസ് കെ മാണി എംപി, എന്‍  ഹരി, പഞ്ചായത്ത് പ്രസിഡന്റ്് റെനി ബിജോയ് , മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്,  നഗരസഭ ചെയര്‍പേഴ്‌സണ്‍ സെലിന്‍ റോയ് , ജോസ് ടോം,  സാബു എബ്രഹാം തുടങ്ങി നിരവധി ആളുകള്‍ അന്തിമോപചാരമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it