thrissur local

അറബനമുട്ടിലെ സൗകുമാര്യതയ്ക്ക്് ഗുരുപദവി പുരസ്‌കാരം

കെ എം അക്ബര്‍

ചാവക്കാട്: അറബന മുട്ടിലെ സൗകുമാര്യത അറബനമുട്ട് കലാകാരന്‍ തിരുവത്ര കുഞ്ഞിമൊയ്തുവിന് കേന്ദ്രസര്‍ക്കാറിന്റെ ഗുരുപദവി പുരസ്‌കാരം. മാപ്പിള കലകളില്‍ ശ്രദ്ധേയനായ ചാവക്കാട് തിരുവത്ര പുതിയറ പി എം കുഞ്ഞുമൊയ്തുവിനാണ് മാപ്പിള കലകളുടെ പ്രോല്‍സാഹനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുരസ്‌കാരം ലഭിച്ചത്. കേരളത്തില്‍ ഈ പുരസ്‌കാരം ലഭിക്കുന്ന ഏക അറബനമുട്ട് കലാകാരനാണ് കുഞ്ഞിമൊയ്തു.
പുരസ്‌കാരത്തിന് അര്‍ഹനായതോടെ സ്വന്തം വീട്ടില്‍വച്ച് നാലുപേരെ അറബന മുട്ട് പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കും. കേരള സാംസ്്കാരിക വകുപ്പാണ് പുരസ്‌കാരത്തിന് കുഞ്ഞിമൊയ്തുവിന്റെ പേര് നിര്‍ദേശിച്ചത്. 30 വര്‍ഷത്തിലേറേയായി കേരളത്തിനകത്തും പുറത്തും അറബനമുട്ടില്‍ ആയിരങ്ങള്‍ക്ക്് പരിശീലനം നല്‍കിയിട്ടുള്ള കുഞ്ഞിമൊയ്തു നിരവധി സ്‌കൂള്‍, യൂനിവേഴ്‌സിറ്റി കലോല്‍സവങ്ങളില്‍ വിധികര്‍ത്താവുമായിരുന്നു. സംസ്ഥാന കലോല്‍സവത്തില്‍ കുഞ്ഞിമൊയ്തു പരിശീലിപ്പിച്ച നിരവധി വിദ്യാര്‍ഥികള്‍ സമ്മാനം നേടിയിട്ടുണ്ട്. പതിയാരി കുഞ്ഞിമുഹമ്മദ് മുസ്്‌ലിയാരുടെ മകന്‍ അബു ഉസ്താദും അറബനമുട്ടിന്റെ സുല്‍ത്താന്‍ ബക്കര്‍ എടക്കഴിയൂരുമാണ് കുഞ്ഞിമൊയ്തുവിന്റെ ഗുരുനാഥര്‍.
കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ 10 വര്‍ഷമായി പരിശീലകനായ കുഞ്ഞിമൊയ്തു, ഈ വര്‍ഷം പുറത്തിങ്ങുന്ന പൂമരം സിനിമയില്‍ അറബനമുട്ട് വിധികര്‍ത്താവായും അഭിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it