അമിത വേഗത; ദേശീയപാതയില്‍ അപകടങ്ങള്‍ പെരുകുന്നു
BY kasim kzm3 Jan 2018 4:04 AM GMT
kasim kzm3 Jan 2018 4:04 AM GMT
കയ്പമംഗലം: അശാസ്ത്രീയമായ റോഡ് നിര്‍മാണവും അമിത വേഗതയും മൂലം മതിലകം പോലിസ് സ്റ്റേഷന് പരിധിയിലെ പാലപ്പെട്ടി മുതല്‍ കോതപറമ്പ് വരെയുള്ള ദേശീയപാതയില്‍ അപകടങ്ങള്‍ പെരുകി. കഴിഞ്ഞവര്‍ഷം ഇവിടെ 205 വാഹനാപകടങ്ങള്‍ നടന്നു.
ഇതില്‍ 31 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. പരിക്കേറ്റവര്‍ നിരവധിയാണ്. പെരിഞ്ഞനം പഞ്ചായത്ത് വളവ്, എസ്എന്‍പുരം, കാളമുറി, പുന്നക്കബസാര്‍, കയ്പമംഗലം12, അഞ്ചാംപരുത്തി എന്നിവിടങ്ങളിലാണ് കൂടുതലും അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്. അമിത വേഗവും റോഡിന്റെ അശാസ്ത്രീയ നിര്‍മാണവുമാണ് അപകടങ്ങള്‍ക്ക് കാരണം. രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ഉറങ്ങുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്. ഇന്നലെ രാവിലെ ശ്രീനാരായണപുരം അഞ്ചാംപരുത്തിയില്‍ നടന്നു പോവുകയായിരുന്ന വയോധികന് കാറിടിച്ച് മരിച്ചതിന് കാരണം അമിത വേഗമാണ്.
ഇത്രയും അപകടങ്ങള്‍ നടന്നിട്ടും ദേശിയപാത അധികൃതര്‍ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. സ്ഥിരം അപകട മേഖലയായ വാസുദേവ വിലാസം വളവിലും, ആല, പെരിഞ്ഞനം തുടങ്ങിയ സ്ഥലങ്ങളിലും റിഫഌക്റ്റിംഗ് സ്റ്റഡുകള്‍, ബ്ലിങ്ങര് ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെയും അധികൃതര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. ദേശിയപാതയെ അപകട മുക്തമാക്കാന്‍ ഒരുവര്‍ഷം മുമ്പ് മതിലകം പോലിസും ഹൈവേ സുരക്ഷാ ജാഗ്രതാ സമിതിയും വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയെങ്കിലും പ്രാവര്‍ത്തികമായില്ല.
ഇതില്‍ 31 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. പരിക്കേറ്റവര്‍ നിരവധിയാണ്. പെരിഞ്ഞനം പഞ്ചായത്ത് വളവ്, എസ്എന്‍പുരം, കാളമുറി, പുന്നക്കബസാര്‍, കയ്പമംഗലം12, അഞ്ചാംപരുത്തി എന്നിവിടങ്ങളിലാണ് കൂടുതലും അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്. അമിത വേഗവും റോഡിന്റെ അശാസ്ത്രീയ നിര്‍മാണവുമാണ് അപകടങ്ങള്‍ക്ക് കാരണം. രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ഉറങ്ങുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്. ഇന്നലെ രാവിലെ ശ്രീനാരായണപുരം അഞ്ചാംപരുത്തിയില്‍ നടന്നു പോവുകയായിരുന്ന വയോധികന് കാറിടിച്ച് മരിച്ചതിന് കാരണം അമിത വേഗമാണ്.
ഇത്രയും അപകടങ്ങള്‍ നടന്നിട്ടും ദേശിയപാത അധികൃതര്‍ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. സ്ഥിരം അപകട മേഖലയായ വാസുദേവ വിലാസം വളവിലും, ആല, പെരിഞ്ഞനം തുടങ്ങിയ സ്ഥലങ്ങളിലും റിഫഌക്റ്റിംഗ് സ്റ്റഡുകള്‍, ബ്ലിങ്ങര് ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെയും അധികൃതര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. ദേശിയപാതയെ അപകട മുക്തമാക്കാന്‍ ഒരുവര്‍ഷം മുമ്പ് മതിലകം പോലിസും ഹൈവേ സുരക്ഷാ ജാഗ്രതാ സമിതിയും വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയെങ്കിലും പ്രാവര്‍ത്തികമായില്ല.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT