അഭയകേന്ദ്രത്തില്‍ സ്ത്രീ മരിച്ചു; രണ്ട് വനിതകളെ കാണാതായി

പട്‌ന: ബിഹാറില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകള്‍ക്കായുള്ള അഭയകേന്ദ്രത്തില്‍ അന്തേവാസി മരിച്ചു. രണ്ടു സ്ത്രീകളെ കാണാതായിട്ടുമുണ്ട്. ആസ്‌റ അഭയകേന്ദ്രത്തിലെ അനാമിക (27) എന്ന യുവതിയാണ് മരിച്ചത്. അനാമികയെ വ്യാഴാഴ്ചയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു പട്‌ന മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് രാജീവ് രഞ്ജന്‍ പ്രസാദ് അറിയിച്ചു. അന്നുതന്നെയാണ് അഭയകേന്ദ്രത്തിലെ രണ്ടു വനിതകളെയും കാണാതായത്. ഇതുമായി ബന്ധപ്പെട്ടു രാജീവ് നഗര്‍ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാദ്യം ആസ്‌റ അഭയകേന്ദ്രത്തിലെ രണ്ട് അന്തേവാസികള്‍ മരിച്ചിരുന്നു. ഇവരുടെ മരണം വിവാദമായതിനെ തുടര്‍ന്ന് അഭയകേന്ദ്ര നടത്തിപ്പുകാരായ മനീഷ് ദയാലിനെയും ചിരന്തന്‍ കുമാറിനെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അഭയകേന്ദ്രങ്ങളുടെ നടത്തിപ്പില്‍ നിന്നു ഘട്ടംഘട്ടമായി സര്‍ക്കാര്‍ ഇതര സംഘടനകളെ ഒഴിവാക്കാന്‍ ബിഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it