അഞ്ചില്‍ നാല് മെഡലുകളുമായി ഹരിദാസ് സാറിന്റെ മടക്കം

അഞ്ച് കായിക താരങ്ങളുമായാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ സി ഹരിദാസ് പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. അതില്‍ നാല് താരങ്ങളും മൂന്നു സ്വര്‍ണമടക്കം മെഡലുകളുമായിട്ടാണ് അനന്തപുരിയില്‍ നിന്നു മടങ്ങുന്നത്.
സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജെ വിഷ്ണുപ്രിയയാണ് ഇന്നലെ സ്വര്‍ണമണിഞ്ഞത്. ഹര്‍ഡില്‍സില്‍ അഞ്ച് തവണ ദേശീയ, സംസ്ഥാന ജേതാവായ വിഷ്ണു പ്രിയ 1.13 സെക്കന്റിലാണ് ഓടിയെത്തിയത്. പാലക്കാട് മോയന്‍ ഹയര്‍സെക്കന്റി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ വിഷ്ണുപ്രിയ ഇത്തവണ അര്‍ജന്റീനയില്‍ നടന്ന ലോക യൂത്ത് ഒളിംപിക്‌സിലും രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
പാലക്കാട് ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് ക്ലബ്ബിലെ കോച്ചായ ഹരിദാസിന്റെ കീഴില്‍ പാലക്കാട് മെഡിക്കല്‍ കോളജ് സിന്തറ്റിക് ട്രാക്കിലാണ് ഇവര്‍ പരിശീലനം നടത്തുന്നത്.
സൂര്യജിത്ത്, രോഹിത്ത്, കീര്‍ത്തി എന്നിവരാണ് കഴിഞ്ഞ ദിവസം നടന്ന ഹര്‍ഡില്‍സ് ഇനങ്ങളില്‍ മെഡലുകള്‍ നേടിയത്. മുന്‍ ദേശീയ ഹര്‍ഡില്‍സ് താരവും സാഫ് ഗെയിംസ് ജേതാവുമായ ഹരിദാസ് മകനും ഹര്‍ഡില്‍സ് താരവുമായ അര്‍ജുന്റെ സഹായത്തോടെയാണ് ഇവര്‍ക്കു പരിശീലനം നല്‍കുന്നത്.

Next Story

RELATED STORIES

Share it