അംഗരക്ഷകന്‍ വെടിവച്ച സംഭവം: ജഡ്ജിയുടെ മകനും മരിച്ചു

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ അംഗരക്ഷകന്റെ വെടിയേറ്റ് ചികില്‍സയിലായിരുന്ന ജഡ്ജിയുടെ മകനും മരിച്ചു. അഡീഷനല്‍ സെഷന്‍സ് ജഡ്ജി കൃഷന്‍ കാന്തിന്റെ മകന്‍ 19കാരനായ ധ്രുവാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഹൃദയവും കരളും വൃക്കയും ദാനം ചെയ്തു. ഒക്‌ടോബര്‍ 13നാണ് ധ്രുവിന് വെടിവയ്പില്‍ ഗുരുതര പരിക്കേറ്റത്. ഷോപ്പിങ് മാളില്‍ നിന്ന് മടങ്ങിവരുകയായിരുന്ന കൃഷന്‍കാന്തിന്റെ ഭാര്യ ഋതു, മകന്‍ ധ്രുവ് എന്നിവര്‍ക്കു നേരെ അംഗരക്ഷകന്‍ മഹിപാല്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൃഷന്‍കാന്തിന്റെ ഭാര്യ വെടിയേറ്റതിന്റെ തൊട്ടടുത്ത ദിവസം തന്നെ മരിച്ചു. ഷോപ്പിങ് കഴിഞ്ഞെത്തിയ ഋതുവും ധ്രുവും അംഗരക്ഷകനെ കാണാത്തതില്‍ ക്ഷുഭിതരായതോടെ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it