കോഴിക്കോടിന്റെ മണ്ണില്‍ ജനമുന്നേറ്റ യാത്രയെ വരവേല്‍ക്കാന്‍ ജനസാഗരം ഒഴുകിയെത്തി
സാഹിത്യരംഗത്ത് എക്കാലത്തെയും അതുല്യപ്രതിഭകളായ ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെയും തിക്കൊടിയന്റെയും എന്‍ പി ഹാഫിസ് മുഹമ്മദിന്റെയും സ്മരണകളുയര്‍ത്തുന്ന കോഴിക്കോടിന്റെ ചരിത്ര താളുകളില്‍ പുതിയൊരു ഏടുകൂടി എഴുതി ചേര്‍ത്താണ് യാത്ര കടന്നു പോകുന്നത്. വൈവിധ്യങ്ങളും രുചിഭേദങ്ങളും മനുഷ്യഹൃദയങ്ങളെ മാടിവിളിക്കുന്ന കോഴിക്കോടിന്റെ മലബാര്‍ തനിമ ഭരണഘടനയും ജനധിപത്യവും സംരക്ഷിക്കാനുള്ള വര്‍ത്തമാനകാല പൗരധര്‍മം നിര്‍വഹിക്കാനുള്ള പ്രതിജ്ഞ പുതുക്കല്‍ കൂടിയായിരുന്നു യാത്രയ്ക്കു നല്കിയ സ്വീകരണത്തിലൂടെ വിളിച്ചറിയിച്ചത്.തിങ്കളാഴ്ച വൈകീട്ട് 3ന് അടിവാരത്തു നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണ കേന്ദ്രമായ മുതലക്കുളം മൈതാനിയിലേക്ക് വരവേറ്റത്.
ജാഥ ക്യാപ്റ്റന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവിയെയും വൈസ് ക്യാപ്ടന്മാരായ തുളസീധരന്‍ പള്ളിക്കലിനെയും റോയ് അറയ്ക്കലിനെയും തുറന്ന വാഹനത്തില്‍ വാഹന ജാഥയായാണ് അടിവാരം, താമരശ്ശേരി, കൊടുവള്ളി, കുന്നമംഗലം, മലാപ്പറമ്പ്, എരഞ്ഞിക്കല്‍, നടക്കാവ്, ഗാന്ധി റോഡ്, ബീച്ച് വഴി മുതലക്കുളം മൈതാനിയിലേക്ക് ആനയിച്ചത്. രാജ്യത്തിന്റെ വീണ്ടെടുപ്പിനായി വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തിന് പൗരസമൂഹം തയ്യാറായിരിക്കുന്നു എന്ന സന്ദേശമാണ് യാത്രയെ വരവേല്‍ക്കാന്‍ പാതയോരങ്ങളില്‍ മണിക്കൂറുകള്‍ കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ വന്‍ജനാവലി നല്‍കിയത്. ബീച്ച് പരിസരത്തുനിന്നാരംഭിച്ച ബഹുജനറാലിയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങളാണ് അണിനിരന്നത്. യാത്ര ജില്ലയില്‍ പര്യവസാനിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സംഘപരിവാര്‍ തേര്‍വാഴ്ച്ചയക്കും സാംസ്കാരിക ഫാഷിസത്തിനും അറുതിവരുത്താനുള്ള മുന്നറിയിപ്പ് കൂടിയായി മാറി.
RELATED STORIES
അയോധ്യയില്‍ രാം ലല്ലയെ കണ്ടുവണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
9 May 2024 2:15 PM GMTഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം
9 May 2024 2:02 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMTഫേസ്ബുക്കിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്: സി എ റഊഫിനെ...
9 May 2024 1:21 PM GMTമുസ് ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടതു...
9 May 2024 10:11 AM GMTപോക്സോ കേസിൽ പ്രതിക്ക് 61 വർഷം കഠിനതടവ്
9 May 2024 8:15 AM GMT