മനോജ് ഏബ്രഹാമിനെ ഡിജിപിയാക്കരുതെന്ന് ഹൈക്കോടതിയില്‍ ഹരജി

Update: 2025-06-02 13:25 GMT
മനോജ് ഏബ്രഹാമിനെ ഡിജിപിയാക്കരുതെന്ന് ഹൈക്കോടതിയില്‍ ഹരജി

കൊച്ചി: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് ഏബ്രഹാമിനെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഹൈക്കോടതിയില്‍ ഹരജി. ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കേരളം കേന്ദ്രത്തിനു ശുപാര്‍ശ നല്‍കിയിട്ടുള്ള ആറു പേരുകാരില്‍ ഉള്‍പ്പെട്ട മനോജ് ഏബ്രഹാമിനെ അതിനായി പരിഗണിക്കരുത് എന്നാണ് ഹര്‍ജിയിലെ ആവശ്യം. നിലവില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറാണ് മനോജ് ഏബ്രഹാം. എം ആര്‍ അജയന്‍ എന്നയാളാണ് ഹരജി നല്‍കിയിരിക്കുന്നത്. നിധിന്‍ അഗര്‍വാള്‍, റാവാഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത്കുമാര്‍ എന്നിവരെയാണ് സംസ്ഥാനസര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇനി കേന്ദ്രസര്‍ക്കാര്‍ മൂന്നു പേരുടെ ചുരുക്കപട്ടികയുണ്ടാക്കി തിരികെ അയക്കും. അതില്‍ നിന്ന് സംസ്ഥാനസര്‍ക്കാര്‍ ഒരാളെ തിരഞ്ഞെടുത്ത് നിയമിക്കും.

Similar News