യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കൊലപാതകം: മൃതദേഹം ട്രോളി ബാഗിലാക്കി കൊണ്ടുപോവുന്ന ദൃശ്യം പുറത്ത് (വീഡിയോ)

Update: 2025-03-04 00:29 GMT

ചണ്ഡീഗഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി പ്രതി സച്ചിന്‍ പുറത്തേക്കു പോകുന്ന സിസിടിവി ദൃശ്യം പുറത്ത്. റോഹ്തക്കിലെ ഹിമാനിയുടെ വസതിക്കു മുന്നിലൂടെ പ്രതി സച്ചിന്‍ ട്രോളി ബാഗുമായി പോകുന്ന ദൃശ്യമാണ് പുറത്തുവന്നത്.

മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കിയാണു സച്ചിന്‍ ഹിമാനിയെ കൊന്നതെന്നു പോലിസ് പറഞ്ഞു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് സച്ചിന്‍ യുവതിയെ കൊലപ്പെടുത്തിയത്. ഒന്നരവര്‍ഷം മുമ്പാണ് സമൂഹമാധ്യമത്തിലൂടെ ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. ഫെബ്രുവരി 27ന് പണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അഡീഷനല്‍ ഡിജിപി കെ കെ റാവു പറഞ്ഞു. കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് ഒന്നിനാണ് റോഹ്തക്-ഡല്‍ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപം ഉപേക്ഷിക്കപ്പെട്ട സ്യൂട്ട് കേസില്‍ ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്.