മുസ്‌ലിംകളെയും സിഖുകാരെയും ആക്രമിക്കുമെന്ന് ഭീഷണി; യുഎസില്‍ ഇന്ത്യന്‍ വംശജന് രണ്ടു വര്‍ഷം തടവ്

Update: 2025-06-06 03:05 GMT
മുസ്‌ലിംകളെയും സിഖുകാരെയും ആക്രമിക്കുമെന്ന് ഭീഷണി; യുഎസില്‍ ഇന്ത്യന്‍ വംശജന് രണ്ടു വര്‍ഷം തടവ്

ഡാലസ്: മുസ്‌ലിംകളെയും സിഖുകാരെയും ആക്രമിക്കുമെന്ന് ഫോണിലൂടെ ഭീഷണി സന്ദേശം അയച്ച ഇന്ത്യന്‍ വംശജനെ യുഎസ് ഫെഡറല്‍ കോടതി 26 മാസം തടവിന് ശിക്ഷിച്ചു. ടെക്‌സസ് സ്വദേശിയായ ഭൂഷണ്‍ അതാലെ എന്നയാളെയാണ് ഫെഡറല്‍ കോടതി ജഡ്ജി എഡ്‌വാര്‍ഡ് എസ് കീല്‍ ശിക്ഷിച്ചത്. യുഎസിലെ സിഖുകാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ ഓഫിസിലേക്ക് വിളിച്ചാണ് ഭൂഷണ്‍ ഭീഷണി മുഴക്കിയത്. സിഖുകാരെയും മുസ്‌ലിംകളെയും റേസര്‍ ബ്ലേഡ് കൊണ്ട് കൊല്ലുമെന്നും മറ്റുമാണ് ഇയാള്‍ സന്ദേശങ്ങള്‍ അയച്ചത്. 2022 സെപ്റ്റംബര്‍ 17നാണ് ആദ്യം പ്രതി വിളിച്ചത്. പിന്നീട് 2024 മാര്‍ച്ച് 21ന് വീണ്ടും വിളിച്ചു ഭീഷണി മുഴക്കി. സിഖുകാരെയും മുസ്‌ലിംകളെയും ലൈംഗികപരമായി മോശമായി ചിത്രീകരിക്കുകയും ചെയ്തു. തടവ് ശിക്ഷ അനുഭവിച്ച ശേഷം മൂന്നു വര്‍ഷം പ്രതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. യുഎസ് നീതിന്യായ വകുപ്പിന് കീഴിലെ പൗരാവകാശ സംരക്ഷണ വിഭാഗമാണ് കേസ് നടത്തിയത്.

Similar News