ക്ഷേത്ര ചടങ്ങിനിടെ അഗ്‌നികുണ്ഡത്തില്‍ നടന്ന ഏഴ് ഭക്തര്‍ക്ക് പൊള്ളലേറ്റു

Update: 2026-03-05 06:05 GMT

ഹൈദരാബാദ്: ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി അഗ്‌നികുണ്ഡത്തില്‍ നടന്ന ഏഴ് ഭക്തര്‍ക്ക് പൊള്ളലേറ്റു. നല്‍ഗൊണ്ട ജില്ലയില്‍ അമനഗല്ലു ഗ്രാമത്തിലെ ശ്രീ പാര്‍വതി രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ബുധനാഴ്ച പുലര്‍ച്ചെയാണ് 'അഗ്‌നിഗുണ്ഡല' ചടങ്ങ് നടന്നത്. സാധാരണയായി വാര്‍ഷിക ആചാരത്തില്‍ 1,500 ഓളം പേര്‍ പങ്കെടുക്കാറുണ്ടെങ്കിലും, ഈ വര്‍ഷം ചന്ദ്രഗ്രഹണം കഴിഞ്ഞയുടനെ ചടങ്ങ് നടന്നതിനാല്‍ എണ്ണം ഇരട്ടിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ ഏഴ് പേരില്‍ രണ്ട് സ്ത്രീകള്‍ക്ക് 35% ത്തിലധികം പൊള്ളലേറ്റു. അവരെ ചികിത്സയ്ക്കായി നഗരത്തിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. 'ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരില്‍ അഞ്ച് പേരുടെ കൈകളിലും കാലുകളിലും 15% ല്‍ താഴെ പൊള്ളലേറ്റിട്ടുണ്ട്, അടുത്ത മൂന്ന് മുതല്‍ നാല് ദിവസത്തേക്ക് ഇവിടെ ചികിത്സ നല്‍കും'. ആശുപത്രി അധികൃതര്‍ അറിയിച്ചു.

മാരകമായി പൊള്ളലേറ്റ മറ്റ് രണ്ട് പേരെയും ഗാന്ധി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇവര്‍ക്ക് വിദഗ്ധ ചികില്‍സ ആവശ്യമാണ്. 'സൂര്യപേട്ടയിലെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ ഡോ. ഉപേന്ദ്ര സിംഗ് പറഞ്ഞു. ഇത്തരമൊരു സംഭവം മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ഏകദേശം 1,300 വര്‍ഷത്തെ ചരിത്രമുള്ള ക്ഷേത്രത്തിലെ എന്‍ഡോവ്മെന്റ് ഓഫീസര്‍ പറഞ്ഞു.

'സാധാരണയായി, ഹോളി ദിനത്തില്‍ എപ്പോഴും സംഘടിപ്പിക്കുന്ന ആചാരത്തില്‍ ഏകദേശം 1,500 പേര്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം, ചന്ദ്രഗ്രഹണം കാരണം, കൂടുതല്‍ ഭക്തര്‍ ക്ഷേത്രം സന്ദര്‍ശിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.