ബിഹാറില്‍ ഇവിഎം കടത്താന്‍ ശ്രമമെന്ന് പരാതി (വീഡിയോ)

Update: 2025-11-13 09:16 GMT

പറ്റ്‌ന: ബിഹാറിലെ രോഹ്താസ് ജില്ലയിലെ വജ്ര ഗൃഹ കൗണ്ടിങ് സെന്ററിലെ ഇവിഎം കടത്താന്‍ ശ്രമം നടന്നെന്ന് പരാതി. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് കൗണ്ടിങ് സെന്ററില്‍ നിന്നും പുറത്തുപോയ ലോറിയില്‍ ഇവിഎമ്മുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആര്‍ജെഡി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കൗണ്ടിങ് സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരസ്യമാക്കണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടു.

പുലര്‍ച്ചെ രണ്ടു മണി മുതല്‍ സിസിടിവി ക്യാമറകള്‍ ഓഫ് ആണെന്നും ആര്‍ജെഡി നേതാക്കള്‍ അറിയിച്ചു. ഇനി മുതല്‍ എല്ലാ കൗണ്ടിങ് സെന്ററുകളില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെ വിന്യസിക്കും. വോട്ടുമോഷണം തടയാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായാണ് നടന്നത്. വോട്ടെണ്ണല്‍ നവംബര്‍ പതിനാലിനാണ് നടക്കുക.