പതിനേഴുകാരിയെ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒമ്പതുപേര്‍ പീഡിപ്പിച്ചെന്ന്; മന്ത്രവാദി അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

Update: 2025-01-26 14:39 GMT

പത്തനംതിട്ട: പതിനേഴുകാരിയെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒമ്പതുപേര്‍ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. മൊഴിയില്‍ കേസെടുത്ത പോലിസ് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. മന്ത്രവാദിയായി അറിയപ്പെടുന്ന ആദികുളങ്ങര സ്വദേശിയായ ബദര്‍ സമന്‍(62) ഉള്‍പ്പെടെയാണ് പിടിയിലായിരിക്കുന്നത്.

പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി അതിക്രമത്തിനിരയായതെന്നാണ് പരാതി പറയുന്നു. പഠനത്തില്‍ ശ്രദ്ധയില്ലെന്ന് പറഞ്ഞ് മാതാപിതാക്കളാണ് കുട്ടിയെ ബദര്‍ സമനരികിലെത്തിച്ചത്. അന്ന് മോശമായ ഉദേശത്തോടെ സമന്‍ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് ആരോപണം. പിന്നീടുള്ള വര്‍ഷങ്ങളില്‍ സഹപാഠി ഉള്‍പ്പെടെ എട്ടുപേര്‍ കൂടി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തന്റെ നഗ്‌നദൃശ്യങ്ങള്‍ സഹപാഠി പ്രചരിപ്പിച്ചുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. നാലുപേര്‍ കൂടി ഇനി പിടിയിലാകാനുണ്ടെന്നും ഇതില്‍ ഒരാള്‍ വിദേശത്താണെന്നും നൂറനാട് പോലിസ് അറിയിച്ചു.