
ഇവാന്‍ കെസിക്
ഇസ്രായേലി സൈന്യത്തിന്റെ മൂന്ന് എഫ്-35 ഫൈറ്റര്‍ ജെറ്റുകളെ ഇറാന്‍ സൈന്യം വെടിവച്ചു വീഴ്ത്തിയെന്ന് റിപോര്‍ട്ടുകളുണ്ട്. 2011ല്‍ കശ്മാര്‍ പ്രദേശത്ത് വച്ച് യുഎസിന്റെ ആര്‍ക്യു-170 നിരീക്ഷണ ഡ്രോണ്‍ ഇറാന്‍ വീഴ്ത്തിയിരുന്നു. പക്ഷേ, പുതിയ ആക്രമണത്തോടെ അഞ്ചാം തലമുറ യുദ്ധവിമാനം വീഴ്ത്തുന്ന ആദ്യ ലോകരാജ്യമായി ഇറാന്‍ മാറി.

ആര്‍ക്യു-170 നിരീക്ഷണ ഡ്രോണ്‍
ക്രൂയ്‌സ് മിസൈലുകളെയും ബലിസ്റ്റിക് മിസൈലുകളെയും നേരിടാനുള്ള ദീര്‍ഘദൂര സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റമായ ബവാര്‍-373 ആണ് എഫ്-35നെ വീഴ്ത്താന്‍ ഇറാന്‍ ഉപയോഗിച്ചത്. യുഎസ് സൈന്യത്തിന്റെ എഫ്-35, എഫ്-22 ഫൈറ്റര്‍ ജെറ്റുകളെ വീഴ്ത്താന്‍ ഇതിന് കഴിയും.

ബവാര്‍-373
യുഎസ് മുമ്പ് ഇസ്രായേലിന് നല്‍കിയ എഫ്-15, എഫ്-22 ജെറ്റുകളെക്കാള്‍ ഒരു തലമുറ മുന്നിലാണ് എഫ്-35. യുഎസിലെ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയാണ് ഇത് നിര്‍മിക്കുന്നത്. യുഎസില്‍ നിന്നു കൊണ്ടുവന്ന ശേഷം വിമാനത്തില്‍ ഇസ്രായേല്‍ മാറ്റങ്ങള്‍ വരുത്തി. റഡാറില്‍ നിന്നും രക്ഷപ്പെടാനും മറ്റുമുള്ള മാറ്റങ്ങളാണ് വരുത്തിയത്. പക്ഷേ, ഈ സ്റ്റെല്‍ത്ത് കഴിവുകള്‍ ജെറ്റിന് ഉള്ളപ്പോഴും അവയെ നേരിടാനുള്ള സാങ്കേതിക വിദ്യ ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്തിരുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ ഇസ്രായേല്‍ വളര്‍ത്തിയെടുത്ത വ്യോമ മേധാവിത്വം എന്ന മിഥ്യാധാരണ കൂടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്‍ തകര്‍ത്തിട്ടത്. ഇസ്രായേലിന്റെ ആക്രമണം തുടങ്ങി രണ്ടാം ദിവസമാണ് മൂന്നു എഫ്-35കളും വെടിവച്ചിട്ടത്. അവയുടെ പൈലറ്റുമാര്‍ കൊല്ലപ്പെടുകയോ കസ്റ്റഡയില്‍ ആവുകയോ ചെയ്തു.
ആദ്യ ദിവസം ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകര്‍ത്തു എന്ന വിശ്വാസത്തിലാണ് ഇസ്രായേലി വിമാനങ്ങള്‍ എത്തിയത്. ഇറാന്റെ റഡാറുകളെ ആക്രമിക്കാന്‍ ഇലക്ട്രോ-ഒപ്റ്റിക്കല്‍ (EO), ഇന്‍ഫ്രാറെഡ് (IR) സെന്‍സറുകള്‍ ഘടിപ്പിച്ച ഡ്രോണുകളാണ് ഇസ്രായേല്‍ ഉപയോഗിച്ചത്. പക്ഷേ, തകര്‍ക്കപ്പെട്ടത് യഥാര്‍ത്ഥ റഡാര്‍ സംവിധാനങ്ങളാണോ എന്ന് ഉറപ്പില്ല. ഇത് കൃത്യമായി ഉറപ്പാക്കാന്‍ ഡ്രോണുകളുടെയോ നിരീക്ഷണ വിമാനങ്ങളുടെ ക്യാമറകള്‍ക്കോ കഴിയില്ല.
വ്യാഡ റഡാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കല്‍ കാലങ്ങളായി ഇറാന്റെ രീതിയാണ്. വ്യാജ സിഗ്നലുകള്‍ പോലും പുറപ്പെടുവിക്കുന്ന വ്യാജ റഡാര്‍ സംവിധാനങ്ങള്‍ ശത്രുക്കള്‍ക്ക് തകര്‍ക്കാനായി ഇറാന്‍ വിന്യസിച്ചിട്ടുണ്ട്. ആദ്യ ദിനങ്ങളില്‍ ഇസ്രായേല്‍ തകര്‍ത്തതില്‍ പലതും വ്യാജ റഡാറുകളായിരുന്നു. റഡാറുകള്‍ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ഇസ്രായേല്‍ വീണ്ടും എഫ്-35കളെ അയച്ചത്. ഈ തെറ്റായ കണക്കുകൂട്ടലുകള്‍ ഇസ്രായേല്‍ വലിയ വില കൊടുക്കേണ്ടി വന്നു. എഫ്-35 യുദ്ധവിമാനങ്ങള്‍ രാജ്യത്തിന് അകത്ത് വീണത് അവയുടെ സാങ്കേതികവിദ്യയെ കുറിച്ച് പഠിക്കാന്‍ ഇറാന്‍ സൈന്യത്തിന് അവസരം നല്‍കുന്നു.
പ്രതീക്ഷിച്ചതു പോലെ തന്നെ ഇസ്രായേലി ഭരണകൂടം ഫൈറ്റര്‍ ജെറ്റുകള്‍ വീണ കാര്യം നിഷേധിച്ചു. നിരവധി പ്രദേശങ്ങളില്‍ യുദ്ധം ചെയ്യുന്ന അവര്‍ക്ക് സൈനികരുടെ മനോവീര്യം നിലനിര്‍ത്താന്‍ അങ്ങനെ പറഞ്ഞേ മതിയാവൂ. നാശനഷ്ടങ്ങള്‍ അംഗീകരിക്കുന്നത് യുഎസുമായുള്ള അവരുടെ ബന്ധത്തേയും ബാധിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഇറാന്റെയോ ചൈനയുടെയോ റഷ്യയുടെയോ കൈയ്യിലെത്തുന്നത് യുഎസിന് സഹിക്കില്ല. എഫ്-35 വിമാനം വിശ്വസ്ത സഖ്യകക്ഷികള്‍ക്ക് മാത്രമേ യുഎസ് നല്‍കിയിട്ടുള്ളൂ. നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിക്ക് പോലും അത് നല്‍കാന്‍ യുഎസ് തയ്യാറായിട്ടില്ല. യുഎസിന്റെ രണ്ടാമത്തെ സ്റ്റെല്‍ത്ത് ഫൈറ്ററായ എഫ്-22 റാപ്റ്റര്‍ ഒരു സഖ്യകക്ഷിക്കും കയറ്റുമതി ചെയ്യുന്നില്ല. സാങ്കേതികവിദ്യ ചോരുമോയെന്ന ഭയമാണ് കാരണം.
ഇറാനില്‍ എഫ്-35 വീണത് യുഎസിന്റെ സൈനിക അന്തസിന് വലിയ പ്രഹരമാണ്. അതുപക്ഷേ, 2011ല്‍ ആര്‍ക്യു-170 നിരീക്ഷണ ഡ്രോണ്‍ വീഴ്ത്തിയത് മുതലുള്ള ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ശേഷിയിലെ വര്‍ധനയും കാണിക്കുന്നു.