ഹജ്ജ് തീര്‍ഥാടനം നാളെ തുടങ്ങും

Update: 2025-06-03 01:56 GMT
ഹജ്ജ് തീര്‍ഥാടനം നാളെ തുടങ്ങും

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം നാളെ തുടങ്ങും. 160 രാജ്യങ്ങളില്‍ നിന്ന് 15 ലക്ഷംപേര്‍ എത്തിയതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ചയാണ് അറഫ സംഗമം. വെള്ളിയാഴ്ച സൗദി അറേബ്യയും മറ്റു ഗള്‍ഫ് രാജ്യങ്ങളും ബലിപെരുന്നാള്‍ ആഘോഷിക്കും. ആദ്യദിവസം മിനാ താഴ്‌വരയിലെ രാപാര്‍പ്പോടെയാണ് കര്‍മങ്ങള്‍ക്ക് തുടക്കമാകും. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ 1,22,518 പേരാണ് തീര്‍ഥാടനത്തിന് എത്തിയിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് 16,341 പേരെത്തി.

25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനായിൽ രണ്ട് ലക്ഷത്തോളം തമ്പുകൾ ഉണ്ട്. ഇത്തവണ മിനാ ടവറിനു പുറമേ കിദാന ടവറുകളിലും തീർഥാടകർക്ക് താമസസൗകര്യം ഉണ്ട്.ഏകദേശം 1.2 കോടി ഭക്ഷണ പാക്കറ്റുകള്‍ തയ്യാറാക്കാനായി 380 വന്‍കിട കമ്പനികളെയാണ് സൗദി ഗവണ്‍മെന്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂടാതെ തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എഐ അടിസ്ഥാനമാക്കിയ സാഖ്ര്‍ ഡ്രോണുകളും വിന്യസിച്ചു.

Similar News