വര്‍ഗീയ പ്രസംഗം: ആര്‍എസ്എസ് നേതാവ് കള്ളട്ക്ക പ്രഭാകറിനെതിരേ കേസ്

Update: 2025-06-02 06:08 GMT
വര്‍ഗീയ പ്രസംഗം: ആര്‍എസ്എസ് നേതാവ് കള്ളട്ക്ക പ്രഭാകറിനെതിരേ കേസ്

ബണ്ട്വാള്‍: വര്‍ഗീയ പ്രസംഗം നടത്തിയതിന് കര്‍ണാടകയിലെ ആര്‍എസ്എസ് നേതാവ് കള്ളട്ക്ക പ്രഭാകര്‍ ഭട്ടിനെതിരേ കേസെടുത്തു. ഗുണ്ടാനേതാവും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനുമായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അനുശോചന യോഗത്തിലാണ് ഇയാള്‍ വര്‍ഗീയ പ്രസംഗം നടത്തിയത്. ബണ്ട്വാള്‍ റൂറല്‍ പോലിസിന്റെ അധികാര പരിധിയില്‍ വരുന്ന കാവല്‍പാഡൂര്‍ ഗ്രാമത്തിലെ മദ്‌വ പാലസ് കല്യാണ മണ്ഡപ ഹാളില്‍ മേയ് 12നാണ് ഇയാള്‍ പ്രസംഗിച്ചത്. ഏകദേശം 500 ഹിന്ദുത്വരാണ് പരിപാടിയില്‍ പങ്കെടുത്തത്. കടുത്ത വര്‍ഗീയ സ്വഭാവമുള്ള പ്രസംഗമാണ് ഇയാള്‍ നടത്തിയത്. ഇതിന് ശേഷമാണ് ബണ്ട്വാള്‍ താലൂക്കിലെ കൊല്‍ത്മജല്‍ ഗ്രാമത്തില്‍ അബ്ദുര്‍ റഹ്മാന്‍ കൊല്ലപ്പെട്ടത്.

മഞ്ചേശ്വരം വോര്‍ക്കാടിയിലെ ശ്രീമാതാ സേവാശ്രമത്തില്‍ നടന്ന പരിപാടിയിലും ഇയാള്‍ വര്‍ഗീയ പ്രസംഗം നടത്തിയിരുന്നു. എല്ലാ ഹിന്ദു വീട്ടിലും വാള്‍ കരുതണം എന്നും അത് മുസ്‌ലികളെ ഭയപ്പെടുത്താന്‍ ഉപകാരപ്പെടുമെന്നൊക്കെ ഉള്ള തരത്തില്‍ നടത്തിയ പ്രസംഗമാണ് നടത്തിയത്.


Similar News