ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ്: വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യം തള്ളി

Update: 2025-05-18 04:07 GMT
ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ്: വിദ്യാര്‍ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ആവശ്യം തള്ളി

നാഗ്പൂര്‍: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ വിദ്യാര്‍ഥിയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ ഇടപെടാന്‍ ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വിസമ്മതിച്ചു. മലയാളിയായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ റെജാസ് എം ഷീബ സിദ്ദീഖിന്റെ സുഹൃത്തായ നിയമവിദ്യാര്‍ഥിയുടെ ഹരജിയാണ് കോടതി തള്ളിയത്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇവരെ സിംബയോസിസ് ലോ സ്‌കൂള്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് വിദ്യാര്‍ഥി ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വിദ്യാര്‍ഥിയെ വെറുതെവിട്ടാല്‍ പ്രത്യേക പരീക്ഷ നടത്താമെന്ന് സിംബയോസിസ് ലോ സ്‌കൂള്‍ കോടതിയെ അറിയിച്ചു. ഹരജിക്കാരിയുടെ ഇന്‍സ്റ്റഗ്രാമില്‍ മുഴുവന്‍ രാഷ്ട്രീയ പോസ്റ്റുകളാണെന്നും അതില്‍ ഒന്ന് ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ചുള്ള സര്‍ക്കാര്‍ നിലപാടിന് എതിരാണെന്നും സിംബയോസിസ് ലോ സ്‌കൂള്‍ ആരോപിച്ചു. തുടര്‍ന്നാണ് സസ്‌പെന്‍ഷനില്‍ ഇടപെടുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടത്. സസ്‌പെന്‍ഷന്‍ ശിക്ഷാ നടപടിയല്ലെന്നും അച്ചടക്ക നടപടി മാത്രമാണെന്നും ജസ്റ്റിസ് രോഹിത് ഡബ്ല്യു ജോഷി പറഞ്ഞു.

Similar News