90 ഫലസ്തീനികള്‍ക്ക് പകരം മൂന്നു ഇസ്രായേലികളെ വിട്ടയക്കും: ഹമാസ്

Update: 2025-01-31 15:04 GMT

ഗസ സിറ്റി: ഇസ്രായേലി ജയിലുകളിലെ 90 ഫലസ്തീനികള്‍ക്ക് പകരം ഗസയിലെ മൂന്ന് ഇസ്രായേലി തടവുകാരെ വിട്ടയക്കുമെന്ന് ഹമാസ്. ഒഫര്‍ കാല്‍ഡെറോണ്‍, കീത്ത് ശിമോന്‍സെല്‍ സെഗല്‍, യാര്‍ദന്‍ ബിബാസ് എന്നിവരെയാണ് വിട്ടയക്കുകയെന്ന് അല്‍ഖസ്സം ബ്രിഗേഡ് സൈനിക വക്താവ് അബു ഉബൈദ പറഞ്ഞു. ഗസയില്‍ നിന്ന് തടവുകാരുടെ പട്ടിക ലഭിച്ചതായി ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ക്ക് പകരമായി ഇസ്രായേലി ഭരണകൂടം ജീവപര്യന്തം തടവിന് ശിക്ഷിച്ച ഒമ്പതു ഫലസ്തീനികളെയും ദീര്‍ഘകാല തടവിലിട്ട 81 പേരെയുമാണ് വിട്ടയക്കുക. ഇവര്‍ ആരൊക്കെയാണെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം, ഗസയിലെ ഫലസ്തീനികളെ കുടിയൊഴിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ഈജിപ്തുകാര്‍ റഫ അതിര്‍ത്തിയില്‍ പ്രതിഷേധിച്ചു. രാഷ്ട്രീയ പാര്‍ട്ടി വ്യത്യാസമില്ലാതെയാണ് ആയിരക്കണക്കിന് പേര്‍ റഫ അതിര്‍ത്തിയില്‍ എത്തിയത്.