ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

Update: 2026-03-04 05:40 GMT

സിഡ്‌നി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ഐക്യരാഷ്ട്രസഭയുമായോ കാനഡ ഉള്‍പ്പെടേയുള്ള സഖ്യകക്ഷികളുമായോ കൂടിയാലോചിക്കാതെയാണ് അമേരിക്കയും ഇസ്രായേലും പ്രവര്‍ത്തിച്ചതെന്ന് മാര്‍ക്ക് കാര്‍ണി വിമര്‍ശിച്ചു. ഓസ്ട്രേലിയയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് മാര്‍ക്ക് കാര്‍ണിയുടെ പരാമര്‍ശം. ഇറാനെ ഇല്ലാതാക്കാന്‍ കാനഡ വളരെക്കാലമായി പിന്തുണച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇപ്പോഴുണ്ടായ ഈ യുദ്ധത്തെ ഖേദത്തോടെ മാത്രമേ കാണാനാവൂ.

ശനിയാഴ്ച മുതല്‍ അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കാന്‍ തുടങ്ങി. ഇസ്രായേലും അമേരിക്കയുമായി സഖ്യമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചുകൊണ്ടാണ് ഇറാന്‍ പ്രതികരിച്ചത്. ഇറാന്‍ ആണവായുധം കൈവശം വയ്ക്കുന്നത് വലിയ ഭീഷണി ആയിരിക്കുമെന്നും മാര്‍ക്ക് കാര്‍ണി കൂട്ടിച്ചേര്‍ത്തു.