പൂതംകോട് വെട്ടുകേസ്: 4 പേര്‍ പിടിയില്‍

Update: 2022-02-17 05:27 GMT

കോങ്ങാട്: പൂതംകോട് ചീപാറയില്‍ പണമിടപാടു സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ 3 പേര്‍ക്കു വെട്ടേറ്റ സംഭവത്തില്‍ 4 പേര്‍ പോലിസ് പിടിയില്‍. ആലുവ സ്‌നേഹ വീട്ടില്‍ വിഷ്ണു (25-ഇപ്പോള്‍ തമിഴ്‌നാട്ടില്‍ താമസം), പൂതംകോട് പൂളയ്ക്കല്‍ വിപിന്‍ദാസ് (29), ഇടുക്കി ചള്ളാടത്ത് വീട്ടില്‍ അഖില്‍ (20), ഇടുക്കി മൂലയില്‍ വീട്ടില്‍ അശോക് (22) എന്നിവരാണ് അറസ്റ്റിലായത്. 2 വാളുകള്‍ ഇവര്‍ ഉപയോഗിച്ച വാഹനത്തില്‍ നിന്നു ലഭിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ശബരി ഒളിവിലാണെന്നു പോലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഈ മാസം 11നാണ് കേസിന് ആസ്പദമായ സംഭവം. കല്ലേക്കാട് മുനീര്‍ എന്നയാള്‍ക്കു പൂതനൂര്‍ പൂളയ്ക്കല്‍ ശ്യാം പണം നല്‍കാന്‍ ഉണ്ടായിരുന്നു. വീട്ടിലെത്തി പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു മുനീര്‍ സുഹൃത്തുക്കളായ കള്ളിക്കാട് സജാദ് (32), കഞ്ചിക്കോട് മുക്രോണി പുത്തന്‍വീട് സുധീഷ് (31), മേപ്പറമ്പ് മുളംകാവില്‍ ഹക്കിം (32) എന്നിവരെ പൂതനൂരിലേക്ക് അയച്ചു. പണം വാങ്ങാനെത്തിയ സംഘത്തിനു നേരെ എതിര്‍സംഘം ആക്രമണം നടത്തുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു. കോങ്ങാട് എസ്‌ഐ കെ മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്‌.

Tags:    

Similar News