യുവാവിനെ മർദ്ദിച്ച് കൈ തല്ലിയൊടിച്ചു, യൂസഫ് പത്താൻ്റെ ഭാര്യാപിതവും ഭാര്യാ സഹോദരനും അറസ്റ്റിൽ
ന്യൂഡൽഹി: മുൻ ക്രിക്കറ്ററും തൃണമൂൽ എംപിയുമായ യൂസഫ് പത്താന്റെ ഭാര്യ പിതാവും ഭാര്യാ സഹോദരനും അറസ്റ്റിൽ. യുവാവിനെ മർദ്ദിച്ച് കൈ തല്ലിയൊടിച്ച കേസിലാണ് അറസ്റ്റ്. റോഡിൽ ചെളിവെള്ളം തെറിച്ചതാണ് യുവാവിനെ മർദ്ദിക്കാൻ കാരണ. കാർ ഓടിച്ചയാളെയാണ് മർദ്ദിച്ചത്.
ശനിയാഴ്ച രാത്രി 9 മണിയോടെ പ്രദേശവാസിയായ യൂസഫ് ഖാൻ (30) വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കാർ റോഡിലെ ഒരു കുഴിയിൽ വീണു , യൂസഫ് പത്താന്റെ ബന്ധുവായ ഷോയിബ് ഖാന്റെ (35) ദേഹത്തേക്ക് വെള്ളം തെറിച്ചു. വാഹനം നിർത്തി ഉടൻ തന്നെ ക്ഷമാപണം നടത്തിയതായി യൂസഫ് ഖാൻ പറഞ്ഞു, എന്നാൽ തർക്കം രൂക്ഷമാവുകയും ഷോയിബ് തന്നെ അസഭ്യം പറയുകയും മുള വടികൊണ്ട് കാറിന്റെ മുൻഭാഗം തകർക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന് യൂസഫ് ഖാൻ ആരോപിക്കുന്നു.
സംഭവത്തിന് ശേഷം യൂസഫ് ഖാൻ വീട്ടിലേക്ക് മടങ്ങി, കുടുംബത്തിന്റെ ഉപദേശപ്രകാരം പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചു. എന്നാൽ, പൊലീസ് സ്റ്റേഷനിലേക്കുള്ള വഴിയിൽ, യൂസഫ് പത്താന്റെ ഭാര്യാപിതാവായ ഖാലിദ് ഖാനെ അവർ കണ്ടുമുട്ടി. വീണ്ടും യൂസഫ് ഖാനും കുടുംബവുമായി വഴക്കുണ്ടാക്കുണ്ടാവുകയായിരുന്നു.
മുളവടികളും ബേസ്ബോൾ ബാറ്റും ഉപയോഗിച്ച് പ്രതി യൂസഫ് ഖാനെയും ബന്ധുക്കളെയും ആക്രമിച്ചതായി പരാതിയിൽ പറയുന്നു. ആക്രമണത്തിൽ യൂസഫ് ഖാന്റെ സഹോദരീഭർത്താവ് സൽമാന്റെ കൈ ഒടിഞ്ഞു.