ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു; ചികില്‍സാ പിഴവെന്ന് ബന്ധുക്കള്‍

Update: 2025-09-11 03:51 GMT

ഇടുക്കി: തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. ചികില്‍സാ പിഴവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനി സുമിയാണ് മരിച്ചത്. തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലിനെതിരെയാണ് ബന്ധുക്കളുടെ പരാതി. ഒരു കോടി രൂപ ചെലവുള്ള ടില്‍ തെറാപ്പി പരാജയപ്പെട്ടതായി ബന്ധുക്കള്‍ ആരോപിച്ചു.

60 ശതമാനം രോഗശമനം ഉറപ്പ് നല്‍കിയതിനു ശേഷമാണ് ചികില്‍സയ്ക്കു വിധേയമായതെന്നും പിന്നീട് ചികില്‍സ പരാജയപ്പെട്ട് രോഗി കൂടുതല്‍ ഗുരുതരാവസ്ഥയിലായെന്നാണ് ബന്ധുക്കളുടെ പരാതി. രോഗിയെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടെന്നും ബന്ധുക്കള്‍ പറയുന്നു.

Tags: