മഴക്കെടുതി; കനത്ത മഴയില്‍ ജീവഹാനിയും വ്യാപക നാശനഷ്ടവും

Update: 2025-05-31 07:45 GMT
മഴക്കെടുതി; കനത്ത മഴയില്‍ ജീവഹാനിയും വ്യാപക നാശനഷ്ടവും

ന്യൂഡല്‍ഹി: കനത്ത മഴയില്‍ രാജ്യത്ത് വ്യാപക നാശം. നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും, വടക്ക് മുതല്‍ തെക്ക് വരെ, കനത്ത മഴയ്ക്കുള്ള പ്രവചനമുണ്ട്. അതേസമയം ഒന്നിലധികം സംസ്ഥാനങ്ങളിലെ നിരവധി ജില്ലകളില്‍ റെഡ് അലേര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

അസമിലെ ഗുവാഹത്തിയില്‍, കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കുട്ടികളുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. വെള്ളം കയറിയ പ്രദേശത്ത് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. കനത്ത മഴയ്ക്കിടയില്‍ അരുണാചലിലുടനീളം വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപോര്‍ട്ട് ചെയ്തു. സിഗിന്‍ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ജില്ലാ ആസ്ഥാനമായ ഡാപോറിജോയില്‍ വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.

മിസോറാമില്‍ മഴയില്‍ അഞ്ച് വീടുകളും ഹോട്ടലും തകര്‍ന്നു, നിരവധി പേര്‍ മരിച്ചതായി സംശയം നിലനില്‍ക്കുകയാണ്. പലരെയും കാണാതായിട്ടുണ്ട്.

രാജസ്ഥാനിലെ ചില ഭാഗങ്ങളില്‍ നേരിയതോ ഇടത്തരമോ ആയ മഴ പെയ്തപ്പോള്‍, ബാരന്‍ ജില്ലയിലെ കിഷന്‍ഗഞ്ചില്‍ 21 മില്ലിമീറ്റര്‍ മഴ പെയ്തതായി അധികൃതര്‍ അറിയിച്ചു. ഇവിടെയും മഴ കാര്യമായി ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. പ്രദേശങ്ങളിലെല്ലാം ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.

Tags:    

Similar News