ശബരിമല യുവതി പ്രവേശനം; നിലപാട് പറയേണ്ടത് വിദഗ്ധസംഘമെന്ന് എം എ ബേബി

Update: 2026-03-14 06:09 GMT

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ ന്യായീകരണവുമായി സിപിഎം നേതാവ് എം എ ബേബി. ഭരണഘടനയില്‍ മൗലികാവകാശങ്ങളുണ്ടെങ്കിലും ചില കാര്യങ്ങള്‍ വരുമ്പോള്‍ സമൂഹത്തിന്റെ അവസ്ഥ കൂടി പരിഗണിക്കേണ്ടി വരുമെന്ന് എംഎ ബേബി പറഞ്ഞു.

പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ അഭിപ്രായങ്ങളുണ്ടാകും.എന്നാല്‍ എല്ലാ ഭാഗത്തു നിന്നു വരുന്ന അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് അന്തിമ തീരുമാനമെടുക്കുക. സുപ്രിംകോടതിയുടെ തീരുമാനമാണ് സര്‍ക്കാര്‍ ചെയ്തത്. അന്ന് അങ്ങനെ വിധി വന്നപ്പോള്‍ അത് സ്വാഗതം ചെയ്യുകയാണ് ചെയ്തത്. ഇപ്പോള്‍ പരമോന്നത നീതി പീഠം ഈ കാര്യം പുനപ്പരിശോധന ചെയ്യാന്‍ തീരുമാനിക്കുകയാണ്. അപ്പോള്‍ അക്കാര്യത്തില്‍ നിലപാട് പറയണം. ഇനി ആ നിലപാട് പറയേണ്ടത് വിദഗ്ധസംഘമാണെന്നും അദ്ദേഹം പറഞ്ഞു.

Tags: