''ഷൗക്കത്ത് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവാന്‍ ശ്രമിച്ചിരുന്നു; രണ്ടു ദിവസത്തിന് ശേഷം നിലപാട് പറയും''- പി വി അന്‍വര്‍

Update: 2025-05-26 14:39 GMT
ഷൗക്കത്ത് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവാന്‍ ശ്രമിച്ചിരുന്നു; രണ്ടു ദിവസത്തിന് ശേഷം നിലപാട് പറയും- പി വി അന്‍വര്‍

മലപ്പുറം: ആര്യാടന്‍ ഷൗക്കത്തിനോട് വ്യക്തിപരമായ പ്രശ്‌നമില്ലെന്ന് പി വി അന്‍വര്‍. സഹോദരിയുടെ മകനായതു കൊണ്ടല്ല വി എസ് ജോയിയെ പിന്തുണച്ചത്. കുടിയേറ്റ കര്‍ഷകരുള്ള മണ്ഡലമാണ് നിലമ്പൂര്‍. ആ സമൂഹത്തില്‍ നിന്ന് ഒരാള്‍ മത്സരിക്കാന്‍ വരുമെന്ന് കരുതി. എന്നാല്‍ യുഡിഎഫ് അത് പരിഗണിച്ചില്ലെന്ന് അന്‍വര്‍ പറഞ്ഞു.

ജോയിക്ക് കോണ്‍ഗ്രസില്‍ ഇന്ന് ഗോഡ് ഫാദറില്ല. ഉമ്മന്‍ ചാണ്ടി സാറിന്റെ ആശിര്‍വാദത്താലാണ് ജോയ് ഇവിടെ വരെയെത്തിയത്. എന്നാല്‍ ഇന്ന് ഉമ്മന്‍ ചാണ്ടി സാറില്ല. വേറെയാരും ജോയിക്കു വേണ്ടി ഇന്ന് സംസാരിച്ചിട്ടില്ല. ഗോഡ് ഫാദര്‍ ഇല്ലാത്തവര്‍ക്ക് കോണ്‍ഗ്രസില്‍ നിലനില്‍ക്കാനാവില്ലെന്നും അന്‍വര്‍ പറഞ്ഞു.

പിണറായി തിരിഞ്ഞുനോക്കാത്ത മേഖലയാണിത്. ആ മേഖലയില്‍ നിന്നാണ് ജോയ് വരുന്നത്. ആര്യാടന്‍ ഷൗക്കത്ത് സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ശ്രമിച്ചതാണ്. അത് നടക്കില്ലെന്ന് സിപിഎമ്മിന്റെ എല്ലാ ലോക്കല്‍ കമ്മിറ്റികളും തീരുമാനമെടുത്തതിനാലാണ് ഷൗക്കത്ത് പിന്മാറിയത്. രണ്ട് ദിവസത്തിനു ശേഷം തീരുമാനം പറയുമെന്നും അന്‍വര്‍ പറഞ്ഞു.

Similar News