ഇസ്രായേലിലേക്ക് എഫ്-35 യുദ്ധവിമാന ഭാഗങ്ങള്‍ കടത്തുന്ന കപ്പലിനെതിരെ ഡച്ച് തുറമുഖത്ത് പ്രതിഷേധം (ചിത്രങ്ങള്‍)

Update: 2025-05-22 08:35 GMT
ഇസ്രായേലിലേക്ക് എഫ്-35 യുദ്ധവിമാന ഭാഗങ്ങള്‍ കടത്തുന്ന കപ്പലിനെതിരെ ഡച്ച് തുറമുഖത്ത് പ്രതിഷേധം (ചിത്രങ്ങള്‍)

നെതര്‍ലാന്റ്: ഇസ്രായേലിലേക്ക് എഫ്-35 യുദ്ധവിമാന ഭാഗങ്ങള്‍ കടത്തുന്ന കപ്പലിനെതിരെ ഡച്ച് തുറമുഖത്ത് വന്‍ പ്രതിഷേധം നടന്നു. കോടതി വിധി വകവയ്ക്കാതെ നെതര്‍ലാന്‍ഡ്സ്, ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കൈമാറ്റം ചെയ്യാന്‍ അനുവദിച്ചുവെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.


മെഴ്സ്‌ക് കപ്പലിന്റെ വരവിനെ അപലപിക്കാന്‍ റോട്ടര്‍ഡാം സിറ്റി ഹാളിന് പുറത്ത് ഡച്ച് പൗരന്മാരടക്കം വലിയൊരു ജനക്കൂട്ടം തടിച്ചുകൂടി. 'വംശഹത്യയില്‍ നിന്ന് മെഴ്സ്‌ക്ക് ലാഭം നേടുന്നു,' എന്നായിരുന്നു പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചത്.


ഗസയില്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിലേക്കുള്ള എഫ്-35 വിമാന ഘടകങ്ങളുടെ കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട 2023 ലെ ഡച്ച് കോടതി വിധി പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ ഓര്‍മ്മിപ്പിച്ചു.



വിധി ഉണ്ടായിരുന്നിട്ടും, റോട്ടര്‍ഡാം മുനിസിപ്പാലിറ്റിയും തുറമുഖ ഉദ്യോഗസ്ഥരും പരോക്ഷ മാര്‍ഗങ്ങളിലൂടെ കപ്പല്‍ നങ്കൂരമിടാന്‍ സൗകര്യമൊരുക്കിയെന്നും ഇസ്രായേലിന്റെ സൈനിക വ്യവസായത്തെ സഹായിക്കുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍, ഇസ്രായേലുമായുള്ള സൈനിക, വ്യാപാര ബന്ധങ്ങളുടെ പേരില്‍ ഡച്ച് ഗവണ്‍മെന്റ് പൊതുജനങ്ങളില്‍ നിന്നു വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് നേരിടുന്നത്.




Tags:    

Similar News