പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം അഴിമതി; ബിജെപി നേതാക്കള്‍ പലിശസഹിതം പണം തിരിച്ചടക്കണമെന്ന് ഉത്തരവ്

Update: 2025-11-19 06:56 GMT

പെരിങ്ങമല: പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം അഴിമതിയില്‍ ബിജെപി നേതാക്കള്‍ പണം തിരിച്ചടക്കണമെന്ന് ഉത്തരവ്. സഹകരണ ചട്ടം ലംഘിച്ച് ബിജെപി നേതാക്കള്‍ വായ്പയെടുക്കുകയായിരുന്നു. ഇത് തിരിച്ചടക്കണമെന്നാണ് ഉത്തരവ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവ്.

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലാണ് അഴിമതി നടന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ പാടില്ല എന്നാണ് ചട്ടം. എന്നാല്‍ പ്രസിഡന്റ് അടക്കമുള്ള ആളുകള്‍ ഇത് ലംഘിക്കുകയായിരുന്നു. ആര്‍എസ്എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖ് ജി. പത്മകുമാര്‍ ആയിരുന്നു പ്രസിഡന്റ്. ഇയാളും 46 ലക്ഷം രൂപ അടക്കണം. എസ് സുരേഷ് ഉള്‍പ്പെടെ 16 പേരായിരുന്നു ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്.

സഹകരണ ചട്ടം ബിജെപി നേതാക്കള്‍ ലംഘിച്ചു. ഇതേ നേതാക്കളാണ് തിരുമല അനിലിനെ കൈവിട്ടത്. അനിലിന്റെ ബാങ്കിലെ സാമ്പത്തിക ബാധ്യതയില്‍ ബിജെപിക്ക് പങ്കില്ലെന്നാണ് വാദം. തുടര്‍ന്ന് ഗത്യന്തരമില്ലാതെ അനില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തൃക്കണ്ണാപുരത്ത് ആത്മഹത്യ ചെയ്ത ആനന്ദിനും ബിജെപി ബാങ്കില്‍ നിന്ന് പണം കിട്ടാനുണ്ട്.

Tags: