മാവേലിക്കരയില്‍ വീട്ടു ജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍

യുവതി വിശദമായ മൊഴി നല്‍കിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ആദ്യം പോലിസ് തയാറായില്ല. ഇതോടെ പരാതിക്കാരിയായ യുവതി ജില്ലാ പോലിസ് മേധാവിയെ സമീപിച്ചു.

Update: 2024-02-29 08:40 GMT

ആലപ്പുഴ: മാവേലിക്കരയില്‍ വീട്ടു ജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. മറ്റം ഐപിസി സഭയുടെ പാസ്റ്റര്‍ പുനലൂര്‍ സ്വദേശി സജി എബ്രഹാമിനെയാണ് മാവേലിക്കര പോലിസ് പിടികൂടിയത്. ഡിസംബര്‍ 14നാണ് കേസിന് ആസ്പദമായ സംഭവം. മാവേലിക്കര മറ്റത്തെ ഐപിസി സഭയുടെ ചര്‍ച്ചിന് സമീപത്തെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു യുവതി. ഇവിടെ വച്ചാണ് സജി എബ്രഹാം യുവതിയെ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിന് ശേഷം വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പാസ്റ്റര്‍ യുവതിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ യുവതി ഇക്കാര്യം ഭര്‍ത്താവിനോട് പറയുകയും തുടര്‍ന്ന് മാവേലിക്കര പോലിസിനെ സമീപിക്കുകയുമായിരുന്നു. യുവതി വിശദമായ മൊഴി നല്‍കിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ആദ്യം പോലിസ് തയാറായില്ല. ഇതോടെ പരാതിക്കാരിയായ യുവതി ജില്ലാ പോലിസ് മേധാവിയെ സമീപിച്ചു.

    എന്നിട്ടും നടപടി ഉണ്ടാവാതെ വന്നതോടെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസില്‍ രണ്ടാഴ്ചക്കുള്ളില്‍ വിശദമായ റിപോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പേലിസിനോട് നിര്‍ദേശിച്ചു. ഇതോടെയാണ് മാവേലിക്കര പോലിസ് സജി എബ്രഹാമിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പീഡനത്തിനിരയായ സ്ത്രീ നേരിട്ട് പരാതിപ്പെട്ടിട്ടും പോലിസ് പ്രതിയെ പിടികൂടുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ലെന്നും കേസ് ഒതുക്കാനാണ് ശ്രമിച്ചതെന്നും യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു.

Tags:    

Similar News