ഫലസ്തീന്‍ -ഇസ്രായേല്‍ യുദ്ധത്തിനിടെ ഗസയിൽ 40,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായി ഹമാസ്
ഫലസ്തീന്‍ പ്രദേശങ്ങള്‍: ഇസ്രായേലും ഫലസ്തീനും തമ്മില്‍ 10 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 40,000 കടന്നതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 പേര്‍ ഉള്‍പ്പെടെ 40,005 പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. സംഘര്‍ഷത്തില്‍ 92,401 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടില്‍ പറയുന്നു.