വാല്‍പ്പാറയില്‍ മിനി വാന്‍ മറിഞ്ഞ് ഒന്‍പത് മലയാളികള്‍ മരിച്ചു

Update: 2026-04-17 14:24 GMT

പാലക്കാട്: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വാല്‍പ്പാറയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഒന്‍പതുപേര്‍ മരിച്ചു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് GLPS സ്‌കൂളില്‍ നിന്നും STAFF TOUR പോയ അധ്യാപകരുടെ വാഹനമാണ് പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ നിന്ന് ഒന്‍പതാം വളവിലേക്ക് പതിച്ചത്. മരിച്ചവരില്‍ ഏഴുപേര്‍ സ്ത്രീകളാണെന്നാണ് അറിയുന്നത്. മൂന്ന് കുട്ടികളടക്കം പ്രധാന അധ്യാപക, ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവരുടേയും പരിക്ക് ഗുരുതരമാണെന്ന് റിപോര്‍ട്ട്. പരിക്കേറ്റവരെ പൊള്ളാച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാഹനം കൈവരി ഇടിച്ച് തകര്‍ത്ത ശേഷം 800 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പതിമൂന്നാമത്തെ വളവില്‍ നിന്നും പതിനൊന്നാമത്തെ വളവിലേക്ക് വീണ ട്രാവലര്‍ സമ്പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. വാല്‍പ്പാറയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവര്‍. ഇന്ന് വൈകുന്നേരം വാല്‍പ്പാറ സന്ദര്‍ശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

ഇവരാണ് വിനോദയാത്രയ്ക്ക് പോയത്

1.അജിത 54 ( HM) - പുലാമന്തോള്‍ സ്വദേശി

2.റംല 52 - അധ്യാപിക - പാങ്ങ് സ്വദേശി

3.സുഹറ 43 - അധ്യാപിക - പാങ്ങ് സ്വദേശി

4.ആശ 41 - അധ്യാപിക - പാങ്ങ് സ്വദേശി

5.മജീദ് 43 - അധ്യാപകന്‍ - പാങ്ങ് സ്വദേശി

6.സാജിത 45 - അധ്യാപിക - പാങ്ങ് സ്വദേശി

7.ഷക്കീല 37 - GUPS പാങ്ങ് - അധ്യാപിക

8.നൗഷാദ് 39 - ഡ്രൈവര്‍

9.റുഖിയ 39 -

10.ഹിഷാം 12

11.ഷഹദിന്‍ 11

12.മസ്‌നീന്‍ 10