സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഒ പി ബഹിഷ്കരിച്ച് ഡോക്ടർമാരുടെ പ്രതിഷേധം ഇന്ന്
തിരുവനന്തപുരം : ശമ്പള -ക്ഷാമബത്ത കുടിശ്ശിക നൽകുക , അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലെ ശമ്പളം നിർണയ അപാകതകൾ പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാധികമായി ഡോക്ടർമാരെ നിയമിക്കുക , പുതിയ മെഡിക്കൽ കോളേജുകളിൽ താൽക്കാലിക പുനർവന്യാസ ഡോക്ടർമാരെ നിയമിക്കുന്നത് അവസാനിപ്പിക്കുക, തുടങ്ങിയ വിധ ആവശ്യങ്ങൾ ഉന്നയിച്ച് സമര രംഗത്തുള്ള സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിച്ച് പ്രതിഷേധം കടുപ്പിക്കുന്നു. ഹൗസ് സർജന്റുമാരും ,പിജി വിദ്യാർത്ഥികളും അടങ്ങുന്ന ജൂനിയർ ഡോക്ടർമാർ മാത്രമേ ഇന്ന് ഒ പിയിൽ ഉണ്ടാവുകയുള്ളൂ. സമരത്തോട് സർക്കാർ മുഖം തിരിച്ചതിനാൽ ആണ് ഒ പി ബഹിഷ്കരണ സമരത്തിൻറെ സാഹചര്യം ഉണ്ടായതെന്നും ഇതിൻറെ ഉത്തരവാദിത്വം സർക്കാരിനാണെന്നും കേരള ഗവൺമെൻറ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎം സി ടിഎ) ഭാരവാഹികൾ പറഞ്ഞു ഇന്നത്തെ ഒ പി ബഹിഷ്കരണത്തിന് ശേഷം അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ റിലേ അടിസ്ഥാനത്തിൽ ബഹിഷ്കരിക്കുമെന്നും നേതാക്കൾ പറഞ്ഞു .