ന്യൂഡൽഹി . ഫോൺ തട്ടിയെടുത്തു എന്ന ആരോപിച്ച് മലയാളി വിദ്യാർത്ഥികളായ കാസർകോട് സ്വദേശി കെ സുധിൻ, കോഴിക്കോട് സ്വദേശി ഐ ടി അശ്വന്ത് എന്നിവരെ പോലീസും നാട്ടുകാരും ചേർന്ന് തല്ലി ചതിച്ചു. ന്യൂഡൽഹിയിലെ സാക്കിർ ഹുസൈൻ കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഓണേഴ്സ് ഒന്നാംവർഷ വിദ്യാർഥികളാണ് ഇവർ. ചെങ്കോട്ടക്ക് സമീപത്തെ മാർക്കറ്റിലൂടെ നടക്കവേ കച്ചവടക്കാരനായി എത്തിയ ഒരാൾ ഫോണും വാച്ചും വാങ്ങാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു വേണ്ടെന്ന് പറഞ്ഞു മുന്നോട്ടു നടക്കവേ കച്ചവടക്കാരൻ അശ്വന്തിന്റെ ഐഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും, കണ്ട് നിന്നവരുടെ മുന്നിൽ ഈ ഫോൺ കച്ചവടക്കാരിൽ നിന്നും മോഷ്ടിച്ചതെന്നാരോപി അക്രമിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന പോലീസ് ഔട്ട് പോസ്റ്റിലെത്തി സഹായം അഭ്യർത്ഥിച്ചെങ്കിലുംപോലീസ് വിദ്യാർത്ഥികളെ ആക്രമിക്കുകയും, മർദ്ദിച്ച സംഘത്തിന് അനുകൂലമായ നിലപാട് എടുക്കുകയും ചെയ്തു. റോഡരികിൽ ഇരുവരെയും മുട്ടുകുത്തിച്ചു നിർത്തിയതായും വിദ്യാർത്ഥികൾ പറഞ്ഞു.രാത്രി വൈകിയും തുടർന്ന മർദ്ധനത്തിനുശേഷം സഹപാഠികൾ എത്തിയാണ് വിദ്യാർത്ഥികളെ മോചിപ്പിച്ചത്. വിദ്യാർത്ഥികളുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനും, ഡൽഹി കമ്മീഷണർക്കും , പോലീസ് കമ്പ്ലൈന്റ് അതോറിറ്റിക്കും പരാതി നൽകുമെന്ന് വിദ്യാർഥികൾ പറഞ്ഞു. വിദ്യാർത്ഥികളെ മർദ്ദിച്ച പോലിസ് കാർ അടക്കമുള്ളവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് രാജ്യസഭാംഗം വി ശിവദാസൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് നിവേദനം നൽകി.