പ്രണയത്തിനൊടുവില്‍ അഞ്ചുമാസം മുമ്പ് വിവാഹം; കോട്ടയത്ത് നവദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു പെയിന്റിങ് തൊഴിലാളിയായ ശ്യാമും അയല്‍വാസിയായ അരുണിമയും തമ്മിലുള്ള വിവാഹം.

Update: 2022-01-20 01:56 GMT

കോട്ടയം: തലയോലപ്പറമ്പില്‍ നവദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശും ഭാര്യ അരുണിമയുമാണ് മരിച്ചത്. വിവാഹം കഴിഞ്ഞിട്ട് അഞ്ചുമാസം മാത്രമേ ആയിട്ടുള്ളൂ.

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു പെയിന്റിങ് തൊഴിലാളിയായ ശ്യാമും അയല്‍വാസിയായ അരുണിമയും തമ്മിലുള്ള വിവാഹം. വീട്ടിലെ രണ്ട് മുറികളിലായിട്ടാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം അടുത്ത വീട്ടില്‍ താമസിക്കുന്ന ബന്ധുവുമായി തര്‍ക്കമുണ്ടായിരുന്നു.

സമീപത്ത് താമസിക്കുന്ന അമ്മാവനോട് വിനോദയാത്ര പോകാന്‍ ശ്യാംപ്രകാശ് കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്മാവനായ ബാബു കാര്‍ നല്‍കാന്‍ തയ്യാറായില്ല. ഇതില്‍ പ്രകോപിതനായ ശ്യാം ബാബുവിന്റെ കാര്‍ തല്ലി തകര്‍ത്തു. ഇതു കണ്ട ബാബു കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ശ്യാമിനെതിരേ ബാബുവിന്റെ ഭാര്യ പോലിസില്‍ പരാതി നല്‍കി. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ശ്യം വരുത്തിവച്ചെന്നാണ് പരാതി. നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് വന്നതോടെ ശ്യാമും ഭാര്യയും കടുത്ത മാനസിക പ്രയാസത്തിലായെന്നും ഇതേതുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നുമാണ് വൈക്കം പോലീസ് പറയുന്നത്.

Tags:    

Similar News