വീണിടത്തുരുണ്ട്...; ചരിത്രത്തെ ചരിത്രമായി കാണണമെന്ന് എംവി ഗോവിന്ദന്‍

Update: 2025-06-18 05:49 GMT
വീണിടത്തുരുണ്ട്...; ചരിത്രത്തെ ചരിത്രമായി കാണണമെന്ന് എംവി ഗോവിന്ദന്‍

നിലമ്പൂര്‍: ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്ന തന്റെ പരാമര്‍ശം വിവാദമായതോടെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍എസുഎസുമായി കൂട്ടുകൂടിയെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചരിത്രത്തെ ചരിത്രമായി കാണണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ആര്‍എസ്എസുമായി യഥാര്‍ഥത്തില്‍ സഹകരിച്ചത് യുഡിഎഫാണെന്നും, മതനിരപേക്ഷ നിലപാടില്‍ മാറ്റം വരുന്ന ഒരു നിലപാടും ഞങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഒരു വര്‍ഗീയ ശക്തികളുടെയും പിന്തുണ വേണ്ടെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. അതു തന്നെയാണ് ഇപ്പോഴും പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ജമാഅത്തെ ഇസ് ലാമിയുമായി കൂട്ടു കുടുന്നു. വര്‍ഗീയ പ്രചാരണം നടത്തുന്നത് യുഡിഎഫാണെന്നും ഗോവിന്ദന്‍ പറഞ്ഞു. താന്‍ പറഞ്ഞത് അടിയന്തിരാവസ്ഥ എന്ന അര്‍ദ്ധ ഫാസിസ്റ്റ് രീതിയിലുള്ള വാഴ്ച്ചക്കെതിരായ പ്രതിഷേധത്തില്‍ രുപം കൊണ്ട വിവിധ പാര്‍ട്ടിളുടെ പ്രസ്ഥാനവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച കാര്യമാണെന്നും എന്നും അദ്ദേഹം വിശദീകരിച്ചു.

നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ പറഞ്ഞതും ചര്‍ച്ചയാക്കിയതും വികസനമാണ്. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, ഗതാഗതം തുടങ്ങിയ മേഖലയില്‍ ഇടതുപക്ഷം ഉണ്ടാക്കിയെടുത്ത നേട്ടങ്ങള്‍, ഇതെല്ലാമാണ് ചര്‍ച്ച ചെയ്തത്. നവകേരളം എന്ന മുദ്രാവാക്യം ഞങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. യുഡിഎഫിന് പറയാന്‍ ഒന്നുമില്ലെന്നും അതു കൊണ്ട് വര്‍ഗീയത പറഞ്ഞു പരത്തുന്നു എന്നുമായിരുന്നു ഗോവിന്ദന്റെ വിശദീകരണം.

Tags:    

Similar News