അമേരിക്കയില്‍ വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, 21 പേര്‍ക്കു പരിക്ക്‌

Update: 2024-02-15 09:05 GMT

കന്‍സാസ് സിറ്റി: അമേരിക്കയിലെ കന്‍സാസ് സിറ്റിയില്‍ സൂപ്പര്‍ബൗള്‍ വിക്ടറി റാലിക്കിടെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 21 പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരില്‍ ഏറെയും കുട്ടികളണ്. സോറിയിലെ സൂപര്‍ ബൗള്‍ ചാംപ്യന്‍ഷിപ്പില്‍ വിജയിച്ച കന്‍സാസ് സിറ്റി ചീഫ്‌സിന്റെ വിജയാഹഌദ റാലിക്കിടെയാണ് വെടിവെയ്പുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    12 പേരെ കന്‍സാസ് സിറ്റിയിലെ മേഴ്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 11 പേരും കുട്ടികളാണെന്ന് പോലിസ് പറഞ്ഞു. ഒമ്പതു പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി. 17 വയസില്‍ താഴളെയുള്ളവരാണ് പരിക്കേറ്റ കുട്ടികളെല്ലാവരും. സംഭവത്തില്‍ മൂന്ന് പേരെ പോലിസ് കസറ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വെടിവയ്പിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും കന്‍സാസ് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി റോസ് ഗ്രണ്ടിസണ്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വെടിയേറ്റ എട്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

Tags: