കാഞ്ഞങ്ങാട്ട് 14കാരിയേയും 13കാരനേയും പീഡിപ്പിച്ച കേസ്; പ്രതികള്‍ക്ക് തടവുശിക്ഷ

Update: 2025-11-01 05:54 GMT

കാഞ്ഞങ്ങാട്: 14കാരിയേയും 13കാരനേയും പീഡിപ്പിച്ച കേസുകളില്‍ പ്രതികള്‍ക്ക് തടവശിക്ഷ വിധിച്ച് കോടതി. ഹൊസ് ദുര്‍ഗ് അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതിയുടേതാണ് വിധി. പതിനാലുകാരിയെ ആള്‍താമസമില്ലാത്ത വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 20 വര്‍ഷവും ആറുമാസവും കഠിനതടവും 16,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. മുളിയാര്‍ പൈക്ക റോഡിലെ മല്ലം ഹൗസില്‍ കെ നിത്യാനന്ദനെ(29)യാണ് കോടതി ശിക്ഷിച്ചത്.

2023 ജൂലൈ 21നാണ് കേസിനാസ്പദമായ സംഭവം. ആദൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാലുകാരിയെ പ്രതി ആള്‍താമസമില്ലാത്ത കെട്ടിടത്തിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

2024 മാര്‍ച്ച് 8നാണ് കാഞ്ഞങ്ങാട്ടെ 13കാരന്‍ പീഡിപ്പിക്കപ്പെട്ടത്. ഈ കേസിലെ പ്രതിയായ പടന്നക്കാട് കുറുന്തൂരിലെ വി വി സുകുമാരനാ(69)ന് കോടതി മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു. പടന്നക്കാട്ടെ ഗുളികന്‍ അറയില്‍ തെയ്യത്തിന് പോയ സമയം കുട്ടിയെ അറയുടെ സമീപം വെച്ച് പ്രതി പീഡിപ്പിച്ചെന്നാണ് കേസ്.

Tags: