ഗസയിലെ ഇസ്രായേലിന്റെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ വംശീയ ഉന്മൂലനത്തിന്റ ആശങ്ക വിതക്കുന്നതെന്ന് യുഎന്‍

Update: 2026-02-19 08:49 GMT

ഗസ: ഗസയിലെ ഇസ്രായേലിന്റെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളും നാടുകടത്തലും വംശീയ ഉന്മൂലനത്തിന്റ ആശങ്ക വിതക്കുന്നതാണെന്ന് യുഎന്‍. ഗസയിലെ യുദ്ധസമയത്ത് ഇസ്രായേലിന്റെ സൈനിക പെരുമാറ്റത്തിന്റെ ആഘാതവും പ്രദേശത്തിന്റെ ഉപരോധവും ഗസയിലെ മനുഷ്യജീവിതത്തന് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും യുഎന്‍ മനുഷ്യാവകാശ ഓഫീസ് പറഞ്ഞു.

സ്ഥിരമായ ഒരു കുടിയിറക്കം ലക്ഷ്യമിടുന്നതായി തോന്നുന്ന നിര്‍ബന്ധിത കൈമാറ്റങ്ങള്‍ക്കൊപ്പം, ഗസയിലും വെസ്റ്റ് ബാങ്കിലും വംശീയ ഉന്മൂലനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നുണ്ട്.

2024 നവംബര്‍ 1 മുതല്‍ 2025 ഒക്ടോബര്‍ 31 വരെയുള്ള കാലയളവിലെ റിപോര്‍ട്ട് അനുസരിച്ച്, അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും, ഇസ്രായേല്‍ സുരക്ഷാ സേനയുടെ 'നിയമവിരുദ്ധമായ ബലപ്രയോഗം', ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന് പറയുന്നു. ഗസയിലെ കൂട്ടക്കൊലപാതകങ്ങള്‍ പോഷകാഹാരക്കുറവ്, മരണനിരക്ക് എന്നീ കാര്യങ്ങളെ കുറിച്ചും റിപോര്‍ട്ടില്‍ പരാര്‍ശിക്കുന്നുണ്ട്.

Tags: