എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ ഇന്ത്യന്‍ പര്‍വതാരോഹകന്‍ മരിച്ചു

Update: 2025-05-16 08:36 GMT

ന്യൂഡല്‍ഹി: എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ ഇന്ത്യന്‍ പര്‍വതാരോഹകന്‍ മരിച്ചു. ഈ ക്ലൈംബിംഗ് സീസണില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍ മരിക്കുന്ന രണ്ടാമത്തെ ആളാണിതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

ഉച്ചയ്ക്ക് 2 മണിയോടെയാണ് പര്‍വതാരോഹകനായ ഘോഷ് കൊടുമുടിയിലെത്തിയത്. ഹിലരി സ്റ്റെപ്പിലെത്തിയപ്പോള്‍ ക്ഷീണം അനുഭവപ്പെടാന്‍ തുടങ്ങിയതിനേ തുടര്‍ന്ന് അവിടെ തന്നെ നിലയുറപ്പിക്കുകയായിരുന്നു. താഴേക്കിറക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. 8,000 മീറ്ററിനു മുകളിലുള്ള ഓക്‌സിജന്റെ അളവ് വളരെ കുറവുള്ള 'മരണ മേഖല'യില്‍ സ്ഥിതി ചെയ്യുന്ന ഹിലരി സ്റ്റെപ്പിലാണ് സംഭവം.

ഘോഷിന്റെ മൃതദേഹം അവിടെ നിന്നും കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് ശേഷമേ മരണകാരണം കൃത്യമായി വ്യക്തമാകൂ.

Tags: