കേന്ദ്ര വിമര്‍ശനം മുഴുവന്‍ വായിക്കാതെ ഗവര്‍ണര്‍, ബാക്കി മുഖ്യമന്ത്രി വായിച്ചു
മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ ഗവര്‍ണര്‍ക്ക് മാറ്റം വരുത്താനുള്ള അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം നടത്തി പോയതിനു പിന്നാലെ, പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കലുകളും തിരുത്തലുകളും വരുത്തിയെന്ന് മുഖ്യമന്ത്രി സഭയില്‍ ചൂണ്ടിക്കാട്ടി. തിരുത്തിയതും വെട്ടിയതുമായ ഭാഗങ്ങള്‍ മുഖ്യമന്ത്രി വായിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനങ്ങളാണ് ഗവര്‍ണര്‍ തന്റെ പ്രസംഗത്തില്‍നിന്ന് വെട്ടിയത്.
കേന്ദ്ര സര്‍ക്കാരിനെതിരായ ചില വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍. 17,000 കോടി രൂപയുടെ വെട്ടിക്കുറവ് കേന്ദ്രം വരുത്തി. കേരളത്തിനുള്ള കേന്ദ്രവിഹിതം 60 ശതമാനമായി കുറഞ്ഞു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അതേ രീതിയില്‍ തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കേന്ദ്രവിഹിതത്തിലെ കുറവ് സംസ്ഥാനത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളം വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി. സംസ്ഥാനം വികസന പാതയില്‍ കുതിക്കുന്നു. ശിശു മരണനിരക്ക് വികസിത രാജ്യങ്ങളെക്കാള്‍ കുറവാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍.
'കേരളത്തിന്റെ തനത് വരുമാനം വര്‍ദ്ധിച്ചു. പൊതു കടം കുറഞ്ഞു. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം പണം നീക്കി വെച്ചു. സാമ്പത്തിക സുസ്ഥിരതയ്ക്ക് നിയമപരവും ഭരണഘടനാപരവുമായ എല്ലാ വഴികളും തേടും. പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തും. ഭൂരഹിത ഭവനരഹിത ലക്ഷ്യത്തിലേക്ക് കേരളം അടുക്കുന്നു. സംസ്ഥാനത്തെ കര്‍മ്മ സമാധാനം സുരക്ഷിതമായ നിലയിലാണുള്ളത്. കേരളം സാമൂഹ്യസൗഹാര്‍ദ്ദത്തിന്റെ നാട്. മനുഷ്യ വന്യജീവി സംഘര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. മല്‍സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ ഉത്തരവാദിത്തമായാണ് കണക്കാക്കുന്നത്. ലൈഫ് മിഷനില്‍ പെടുത്തി മല്‍സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ നല്‍കി. എല്ലാ സ്‌കൂളുകളും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും.'. ഗവര്‍ണര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.
'ഗവര്‍ണര്‍ നടത്തിയ നയപ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലകളും ഒഴിവാക്കലുകളും ഉണ്ടായിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഭരണഘടനയുടെ അന്തഃസത്തയ്ക്കും സഭയുടെ കീഴ് വഴക്കങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നത്. സര്‍ക്കാരിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ സഭയില്‍ നടത്തേണ്ടത്' മുഖ്യമന്ത്രി പറഞ്ഞു.
'ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും ഭരണഘടനാ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യൂണിയന്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഭാഗമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുക്കൊണ്ടിരിക്കുകയാണ്. ഈ വാചകം ഗവര്‍ണര്‍ ഒഴിവാക്കി. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ എന്റെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയും, അത് ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണ്. ഇതും ഗവര്‍ണര്‍ ഒഴിവാക്കി. നികുതി വിഹിതവും ധനകാര്യ കമ്മിഷന്‍ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാണെന്നും ഔദാര്യമല്ലെന്നും ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്കുമേലുള്ള ഏതൊരു സമ്മര്‍ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ്. ഈ വാചകം അതേ രീതിയില്‍ വായിച്ചെങ്കിലും എന്റെ സര്‍ക്കാര്‍ കരുതുന്നു എന്ന് ഗവര്‍ണര്‍ വായിച്ചു' മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
മന്ത്രിസഭ അംഗീകരിച്ച പ്രസംഗം വിട്ട്പോകുന്നതും വ്യതിചലിക്കുന്നതും ഔദ്യോഗികമായി അംഗീകരിക്കില്ലെന്ന് പിന്നീട് സ്പീക്കര്‍ എ എന്‍ ഷസീറും വ്യക്തമാക്കി. സര്‍ക്കാരിന്റെ നിലപാടിനോട് പ്രതിപക്ഷവും യോജിച്ചു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഗവര്‍ണര്‍ വായിക്കണം, മാറ്റം വരുത്താനുള്ള അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അതേസമയം നയപ്രഖ്യാപനത്തില്‍ പറഞ്ഞ അവകാശാദങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗമായിരുന്നു ഇത്.

